മകനെ തന്റെ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ധവാൻ ദമ്പതികൾ കഴിഞ്ഞ കുറച്ചു കാലമായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി ഇന്ത്യയിലും ഓസ്‌ട്രേലിയയിലും കേസുകൾ നടക്കുന്നുണ്ട്. അതിനിടെയാണ് ഒമ്പത് വയസുകാരനായ തന്റെ മകനെ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി ഡൽഹി കോടതിയെ സമീപിച്ചത്.
കേസിൽ കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഐഷയോട് ഡൽഹി കുടുംബ കോടതി ആവശ്യപ്പെട്ടു. കുട്ടിയുടെ മേൽ അമ്മയ്‌ക്ക് മാത്രം അവകാശമില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാൻ ഒൻപതു വയസുകാരനായ മകനെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു. നിലവിൽ ഭാര്യ ഐഷയ്‌ക്കൊപ്പം ഓസ്‌ട്രേലിയയിലാണ് കുട്ടിയുള്ളത്.
ജൂൺ 17നാണ് ശിഖർ ധവാന്റെ കുടുംബ സംഗമം നിശ്ചയിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ വിദ്യാഭ്യാസം തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടി മകനെ ഇന്ത്യയിലേക്ക് അയക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഐഷ അറിയിച്ചതിനെത്തുടർന്ന് ചടങ്ങ് ജൂലൈ ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സമയത്ത് ക്ലാസില്ലെന്ന കാരണത്താലാണ് ചടങ്ങ് മാറ്റിവെച്ചത്. എന്നാൽ വീണ്ടും എതിർപ്പുമായി ഐഷ രംഗത്തത്തുകയായിരുന്നു. പുതിയ തീയതി നിശ്ചയിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങോട് ആലോചിക്കാത്തതിനാൽ ഇത് നടക്കില്ലെന്നായിരുന്നു ഐഷയുടെ വാദം.
Comments