കൊല്ലം: സേവാഭാരതി ആംബുലൻസിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം. കൊല്ലം ഉളിയകോവിൽ കണ്ണമത്ത് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ആക്രമണത്തിൽ ഉളിയകോവിൽ സ്വദേശി ശരത്തിന് പരിക്കേറ്റു. പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മനു, ആദർശ്, കിട്ടു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ഡ്രൈവറുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 5,000 രൂപയും അക്രമികൾ അപഹരിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. റോഡിന്റെ വശത്ത് നിന്ന് മദ്യപിക്കുകയായിരുന്ന സംഘം ആംബുലൻസ് തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് ഡോർ വലിച്ച് ഡ്രൈവറെ റോഡിലേക്ക് ഇറക്കി ക്രൂരമായി മർദ്ദിച്ചു.
ശരത്തിന്റെ പോക്കറ്റിൽ ഡീസൽ അടിക്കാനായി സൂക്ഷിച്ചിരുന്ന 5,000 രൂപയും അക്രമിസംഘം അപഹരിച്ചു. മർദ്ദനത്തിൽ ക്രൂരമായി പരിക്കേറ്റ ശരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സേവാഭാരതി നഗർ സമിതി ഈസ്റ്റ് പോലീസിൽ പരാതി നൽകി.















