ന്യുയോർക്ക്: ടൈംസ് സ്‌ക്വയർ വേദിയിൽ ഇംഗ്ലീഷ് പ്രസംഗം നോക്കിവായിച്ച് മുഖ്യമന്ത്രി. പ്രസംഗം കേൾക്കാൻ മലയാളികൾ മാത്രമല്ല ഉള്ളതെന്നും മറ്റുള്ളവർക്ക് മനസ്സിലാകണം എന്നും അതിന് ഇംഗ്ലീഷിലും കൂടി പ്രസംഗിക്കുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുടർന്ന് മുഖ്യമന്ത്രി ഇംഗ്ലീഷിൽ പ്രസംഗിക്കുകയായിരുന്നു. മുൻ കാലങ്ങളിലെ പോലെ തന്നെ മുഖ്യമന്ത്രി പ്രസംഗം നോക്കി വായിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം അത് സ്വയം തർജ്ജമയും ചെയ്തു. എന്നാൽ പ്രസംഗത്തിന്റെ ആദ്യ ഭാഗത്തും ഇടയ്‌ക്ക് അൽപ നേരവും മാത്രമാണ് മുഖ്യമന്ത്രി ഇംഗ്ലീഷിൽ പ്രസംഗിച്ചിട്ടൊള്ളു. അതും വളരെ ചെറിയ കാര്യങ്ങൾ മാത്രം. ബാക്കി മുവുവൻ മലയാളത്തിലാണ് പിണറായി വിജയൻ പൂർത്തിയാക്കിയത്.
കേരളത്തോടുളള കരുതലാണ് ലോക കേരള സഭയിലെ പ്രവാസികളുടെ ആവേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളി ലോകം മുഴുവൻ വ്യാപിച്ചതോടെ കേരളം വിശ്വകേരളമായെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ അഴിമതി തീരെയില്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രവാസികൾക്ക് ഒരു എംഎൽഎ വേണമെന്ന് പറഞ്ഞപ്പോൾ ഒരു സഭ തന്നെ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭ വളരെ ഫലപ്രദമായാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ വികസനം സർവ്വതല സ്പർശിയായ വികസനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണമാണ്. പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വാഗ്ദാനങ്ങൾ പാലിക്കാനാണ് ജനങ്ങൾ തങ്ങൾക്ക് തുടർഭരണം നൽകിയതെന്നും ഗെയ്ൽ, കെ-ഫോൺ, റോഡ് വികസന പദ്ധതികൾ എന്നിവ ഉദാഹരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ആളുകുറവായിരുന്നു. സമ്മേളനത്തിന് കാര്യമായ പങ്കാളിത്തമില്ലായിരുന്നു എന്ന് തന്നെ കരുതണം. ആയിരത്തിലധികം പ്രവാസി മലയാളികൾ എത്തുമെന്നായിരുന്നു കണക്കുകൂട്ടിയത്. എന്നാൽ പ്രതീക്ഷിച്ച പങ്കാളിത്തം ഉണ്ടായില്ല. പങ്കെടുത്തത് ലോക കേരള സഭ സമ്മെളനത്തിലെ 200 പ്രതിനിധികളായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി സമയത്ത് തന്നെ നിരവധി പരിപാടികളായിരുന്നു ടൈംസ് സ്‌ക്വയറിലുണ്ടായിരുന്നു. അതിനൊക്കെ ലഭിച്ച പങ്കാളിത്തം പോലും മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഉണ്ടായില്ല.
Comments