ഗാന്ധിനഗർ: ബിപോർജോയ് ചുഴലിക്കാറ്റ് കരതൊട്ടേയ്‌ക്കുമെന്ന മുന്നറിയിപ്പുകൾ കലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗുജറാത്തിലെ സൗരാഷ്‌ട്ര-കച്ച് മേഖലയിലൂടെ ജാഖു തുറമുഖത്തിന് സമീപത്തായി കരതൊട്ടേയ്‌ക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാദ്ധ്യത. ഇക്കാരണത്താൽ തന്നെ പ്രദേശത്ത് നിന്ന് പതിനായിരങ്ങളെയാണ് ഒഴുപ്പിക്കുന്നത്.
നാശനഷ്ടങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ രക്ഷപ്രവർത്തകർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ പുരോഗമിക്കുന്നത്. ഗുജറാത്തിലെ ഓഖ തീരത്ത് നിന്ന് 46 കിലോമീറ്റർ അകലെയുള്ള ജാക്ക്-അപ്പ് ഓയിൽ റിഗിൽ നിന്ന് 50 പേരെയാണ് ഐസിജി ഒഴിപ്പിച്ചത്. ഐസിജിയുടെ സിജി 858 ഹെലികോപ്റ്ററിലാണ് ഒഴിപ്പിക്കൽ ദൗത്യം നടത്തിയത്. മറ്റ് കേന്ദ്ര ഏജൻസികളും മുൻകരുതലും പ്രതിരോധ നടപടികളും സ്വീകരിച്ചുവരുന്നുണ്ട്.
https://twitter.com/PetroleumMin/status/1668526269506650113?s=20
കച്ചിൽ നിന്നുമാണ് ഏറ്റവും അധികം പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചത്. 6,786 പേരെയാണ് ഇവിടെ നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. ദ്വാരകയിൽ നിന്ന് 4,820 പേരെയും രാജ്‌കോട്ടിൽ നിന്ന് 4,031 പേരെയും മോർബിയയിൽ നിന്ന് 2,000 പേരെയും ദൈംനഗറിൽ നിന്ന് 1,500 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Comments