ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 2.20 ഓടെയാണ് കശ്മീരിലെ കത്രയിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെന്റർ ഫോർ സീസ്മോളജി നൽകുന്ന വിവരം അനുസരിച്ച് കത്രയിൽ നിന്നും 81കിലോമീറ്റർ തെക്കുകിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
കഴിഞ്ഞദിവസവും ഉച്ച കഴിഞ്ഞ് 1.30-ഓടെ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മുകശ്മീരിലെ കിഷ്ത്വാറിന്റെ തെക്കുകിഴക്ക് ഭാഗത്ത് അനുഭവപ്പെട്ടിരുന്നു. ഡൽഹിയിലും ഉത്തരേന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ഭൂചലനത്തിന് 37.28 മൈൽ വ്യാപ്തിയുള്ളതായും പഞ്ചാബിലെ പതാൻകോട്ട് ആണ് പ്രഭവകേന്ദ്രമെന്നും യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചിരുന്നു. ഭൂചലനം ഏതാനും മിനിറ്റുകൾ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
Comments