തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് കണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞ മാസം 5,46,00,263 രൂപയാണ് ലഭിച്ചത്. രണ്ട് കിലോ 731 ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും 28 കിലോ 530 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 10 കറൻസിയും അഞ്ഞൂറിന്റെ 32 കറൻസിയും ഭണ്ഡാര വരവിലുണ്ടായിരുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ ശാഖക്കായ്‌ക്കായിരുന്നു എണ്ണൽ ചുമതല. ഇതിന് പുറമേ ക്ഷേത്രം കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ-ഭണ്ഡാരം വഴി മേയ് എട്ട് മുതൽ ജൂൺ നാല് വരെ 1,87,731 രൂപയും ലഭിച്ചു.
മാർച്ചിൽ ഭണ്ഡാര വരവ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 6.23 കോടി രൂപയാണ് മാർച്ചിൽ ലഭിച്ചത്. രണ്ട് കിലോ 896 ഗ്രാം സ്വർണ്ണവും 17 കിലോ 410 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെയും അഞ്ഞൂറിന്റെയും 52 കറൻസികൾ വീതവും ലഭിച്ചിരുന്നു. ഇ-ഭണ്ഡാര വരവായി 2.67 ലക്ഷം രൂപയും ലഭിച്ചു.
Comments