അടുത്ത് ആറ് മാസത്തിനിടെ ഇന്ത്യൻ തീരത്തേക്ക് എത്താൻ സാദ്ധ്യതയുള്ളത് എട്ട് ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥ സംഘടന. തേജ്, ഹമൂൺ, മിഥിലി, മിച്ചൗംഗ്, റീമൽ, അസ്‌ന, ദാനാ, ഫെൺഗൽ എന്നിവയാണ് ചുഴലിക്കാറ്റുകൾ. ഈ കാറ്റടിക്കുന്ന മേഖലയിൽ കേരളമില്ല.
പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, ഗുജറാത്ത്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. ഭൂരിഭാഗം ചുഴലിക്കാറ്റുകളും ബംഗാൾ ഉൾക്കടലിൽ ഉത്ഭവിച്ച് ഇന്ത്യയുടെ കിഴക്കൻ തീരങ്ങളെ ബാധിക്കുന്നവയാണ്. ചുഴലിക്കാറ്റുകളുടെ ആവൃത്തിയും ദൈർഘ്യവും തീവ്രതയും കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഗണ്യമായി വർദ്ധിച്ചതായി സമീപകാല ഗവേഷണങ്ങൾ തെളിയ്‌ക്കുന്നു. അറബിക്കടലിൽ ഓരോ വർഷവും ശരാശരി അഞ്ചോ ആറോ ഉഷ്ണമേഖല ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നു. അതിൽ ചുരുങ്ങിയത് മൂന്നണ്ണമെങ്കിലും കൊടുങ്കാറ്റായി മാറുന്നു.
യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയുടെ പഠന റിപ്പോർട്ട് പ്രാകരം ഈ ചുഴലിക്കാറ്റുകൾ ഇന്ത്യയിൽ വിനാശകരമായ കാലാവസ്ഥ മാറ്റങ്ങൾക്കും ജനജീവിതം ദുസഹമാക്കാനും സാദ്ധ്യതയുണ്ട്. ഭാവിയിൽ ഇത് തീരദേശ ജനസംഖ്യ കുറയുന്നതിന് കാരണമാകുമെന്നാണ് കണ്ടെത്തൽ.
Comments