ഡെറാഡൂൺ: കേദാർനാഥ് ധാമിൽ ദർശനം നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രാർത്ഥന നടത്തിയ ശേഷം ധാമിലെ പുനർവികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. ഈ വർഷം ഡിസംബറോടെ കേദാർനാഥിന്റെ വികസന പദ്ധതികൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കേന്ദ്ര വികസന പദ്ധതികളിലൂടെ കേദാർനാഥിന് പുതിയ മുഖം നൽകുന്നതിന് മാസ്റ്റർ പ്ലാൻ പ്രകാരം സ്ഥലം അനുവദിച്ചതിന് പ്രധാനമന്ത്രിയ്‌ക്ക് ധാമി നന്ദി പറഞ്ഞു.
2013-ൽ ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിൽ മരിച്ച ആയിരക്കണക്കിന് ആളുകൾക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. കേദാർനാഥിലെത്തുന്ന തീർത്ഥാടകർക്കായി കേദാർനാഥ് ക്ഷേത്രത്തിൽ നിർമ്മിക്കുന്ന കേന്ദ്ര പദ്ധതികളെക്കുറിച്ച് ധാമി സംസാരിച്ചു. ഈ വർഷം ഡിസംബറോടെ കേദാർനാഥിന്റെ വികസന പദ്ധതികൾ പൂർത്തിയാക്കും. എല്ലാ പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് ഓരോ വർഷവും ലക്ഷക്കണക്കിന് തീർത്ഥാടകർ കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാനെത്തുന്നുണ്ട്. കേദാർനാഥിൽ റോപ്പ്വേ നടപ്പിലാക്കുന്നതോടെ കൂടുതൽ വിനോദസഞ്ചാരികൾ കേദാർനാഥിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
ചാർ ധാം യാത്രയിൽ ഉത്തരാഖണ്ഡിലെത്തുന്ന തീർഥാടകരുടെ എണ്ണം 20 ലക്ഷം കടന്നു. ഇതുവരെ 40 ലക്ഷത്തിലധികം തീർഥാടകരാണ് യാത്രയ്‌ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 7.13 ലക്ഷം തീർത്ഥാടകരാണ് കേദാർനാഥ് സന്ദർശിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ് ചാർ ധാം യാത്രയിൽ പങ്കാളികളാകുന്നുണ്ട്.
Comments