തൃശ്ശൂർ: പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 64കാരന് 95 വർഷം കഠിന തടവും നാലേകാൽ ലക്ഷം രൂപ പിഴയും. മാള പുത്തൻചിറ സ്വദേശി അറക്കൽ വീട്ടിൽ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവനും ഇരയ്ക്ക് നൽകാനും വിധിന്യായത്തിൽ പറയുന്നു.
2018 ലാണ് കേസിനാസ്പദമായ സംഭവം. കിളികളെ വിൽപ്പന നടത്തുന്ന വ്യക്തിയാണ് ഹൈദ്രോസ്. കിളികളെ പിടികൂടി മാള, പുത്തൻ ചിറ പ്രദേശത്ത് വില്പന നടത്തിയിരുന്നു പ്രതി. ഇയാളുടെ പക്കൾ നിന്നും പീഡനത്തിനിരയായ പത്ത് വയസുകാരൻ സ്ഥിരമായി കിളികളെ വാങ്ങിയിരുന്നു. ഇതിനായി എത്തിയ വിദ്യാർത്ഥിയെ പ്രതി ഹൈദ്രോസ് ഭീഷണിപ്പെടുത്തി നിരവധി തവണ ഹൈദ്രോസ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി.
Comments