തായ്‌പേയ് ഓപ്പണിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന പ്രണോയ് ക്വർട്ടറിൽ തോറ്റതോടെയാണ് ഇന്ത്യയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചത്.ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രണോയ് ഹോങ്കോംഗിന്റെ എൻജി കാ ലോംഗ് ആൻഗസിനോട് നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുകയായിരുന്നു.
ആദ്യ ഗെയിമിൽ പൊരുതി നോക്കിയെങ്കിലും രണ്ടാം ഗെയിമിൽ താരം ചെറുത്തുനില്പ്പില്ലാതെ കീഴടങ്ങി.19-21, 8-21 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ പരാജയം. മത്സരം 38 മിനുട്ടാണ് നീണ്ട് നിന്നത്. മലേഷ്യൻ ഓപ്പണിൽ കിരീട നേട്ടവുമായെത്തിയ ലോക ഒമ്പതാം നമ്പർ താരത്തെ ലോക 16ാം നമ്പർ താരമാണ് അട്ടിമറിച്ചത്.
ഇന്ത്യൻ പ്രതീക്ഷകളായിരുന്നു ശങ്കർ മുത്തുസ്വാമിയും മീരാബ ലുവാംഗ് മൈസ്‌നവും ആദ്യ റൗണ്ടിലും പി.കശ്യപ് രണ്ടാം റൗണ്ടിലും പുറത്തായിരുന്നു മിക്സ്ഡ് ഡബിൾസിൽ സിക്കി റെഡ്ഡി-രാഹൻ കപൂർ സഖ്യം, ചൈനീസ് തായ്പേയിയുടെ ചിയു സിയാങ് ചി ലിൻ ഷിയോ മിൻ സഖ്യത്തോടും പരാജയപ്പെട്ടിരുന്നു.
Comments