ഡൽഹി; രാത്രി റോഡിലൂടെ നടന്നു പോകുന്ന ദമ്പതികളെ പിന്നാലെ ബൈക്കിൽ മുഖം മറച്ചെത്തിയ കള്ളന്മാർ തടഞ്ഞു നിർത്തി. തോക്ക് ചൂണ്ടി ഇരുവരെയും ഭീഷണിപ്പെടുത്തുന്നതും ദേഹപരിശോധന നടത്തുന്നതും മടങ്ങുമ്പോൾ എന്തോ ഒന്ന് ഇരുവർക്കും നൽകുന്നതുമായ ഒരു സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. കാരണമറിയാതെ വീഡിയോ വ്യാപകമായി പ്രചരിച്ചെങ്കിലും അധികം വൈകാതെ കാരണം പുറത്തെത്തി. സിനിമകളിലെ ട്വിസ്റ്റുകളെ വെല്ലും വിധമായിരുന്നു ആ സംഭവത്തിന്റെ സത്യാവസ്ഥ.
റോഡിൽ നടന്നുപോവുകയായിരുന്ന ദമ്പതികളെ കവർച്ചക്കാർ പരിശോധിച്ചപ്പോൾ 20 രൂപ മാത്രമാണ് കണ്ടെത്താനായത്. മറ്റൊന്നും കണ്ടെത്താതിരുന്നപ്പോൾ മോഷ്ടാക്കളുടെ കരളലിഞ്ഞു. മടങ്ങാൻ നേരം ഇരുവർക്കുമായി 00 രൂപ നൽകി മടങ്ങുകയായിരുന്നു മോഷ്ടാക്കൾ. കിഴക്കൻ ഡൽഹിയിലെ ഷഹ്ദാരയിലെ ഫാർഷ് ബസാർ ഏരിയയിലെ സിസിടിവി ക്യാമറയിലാണ് ‘അനുകമ്പയുള്ള കള്ളൻമാരുടെ’ അപൂർവ കാഴ്ച പതിഞ്ഞത്.
പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, യവാക്കളെന്ന് തോന്നുന്ന രണ്ട് പുരുഷന്മാർ ബൈക്കിലെത്തുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചിരുന്നു. നടന്നുപോവുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിർത്തുകയും പണം ചോദിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ തന്നെ മറ്റൊരാൾ ദമ്പതികളിലെ പുരുഷനെ പരിശോധിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഒന്നും കിട്ടാതെ മടങ്ങുന്നതിന് മുമ്പ് ഇവർ എന്തോ ദമ്പതികൾക്ക് കൈമാറുകയും ചെയ്യുന്നു. ഇതിനിടെ ഒരു സ്‌കൂട്ടർ യാത്രികനെ മോഷ്ടക്കാൾ വിരട്ടിയൊടിക്കുന്നതും കാണം. ഒടുവിൽ മോഷ്ടാക്കൾ കൈമാറിയത് 100 രൂപയാണെന്ന് ദമ്പതികൾ തന്നെ പൊലീസിനോട് പറഞ്ഞു.
#WATCH | In a bizarre turn of events, two drunk men who were trying to rob a Delhi couple at gunpoint, handed Rs 100 to them instead. They did so when they realised that the couple only had Rs 20 with them. pic.twitter.com/9BpIp0JEFs
— Daily Excelsior (@DailyExcelsior1)
#WATCH | In a bizarre turn of events, two drunk men who were trying to rob a Delhi couple at gunpoint, handed Rs 100 to them instead. They did so when they realised that the couple only had Rs 20 with them. pic.twitter.com/9BpIp0JEFs
— Daily Excelsior (@DailyExcelsior1) June 26, 2023
ഈ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പൊലീസ് ഇരുവരെയും തേടിപ്പിടിച്ച് അറസ്റ്റ് ചെയ്തു. പ്രദേശത്തെ 200 -ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു മോഷ്ടാക്കൾ പിടിയിലായത്. ഇവരിൽ നിന്ന് 30 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. സ്വകാര്യ ജിഎസ്ടി സ്ഥാപനത്തിലെ അക്കൗണ്ടന്റായ ദേവ് വർമ, സ്വകാര്യ കമ്പനി ജീവനക്കാരനായ ഹർഷ് രാജ്പുത് എന്നിവരാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments