അർജന്റീനയുടെ ഖത്തർ ലോകകപ്പ് ഹീറോ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് നാളെ ഇന്ത്യയിലെത്തുന്നു. താരം ആംസ്റ്റർഡാമിൽ നിന്ന് ധാക്കയിലേക്ക് വിമാനം കയറി. ഇവിടെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം നാളെ ഇന്ത്യയിലേക്ക് തിരിക്കും.
കൊൽക്കത്തയിൽ ഒരു പ്രമോഷണൽ ഇവന്റിനായാണ് എമി ഇന്ത്യയിലെ വരുന്നത്. ഫുട്‌ബോൾ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച സതദ്രു ദത്തയാണ്് എമിയുടെ വരവിന്റെയും പിറകിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന്റെ വിജയം അർജന്റീനയ്‌ക്ക് സമ്മാനിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് എമി മാർട്ടിനെസായിരുന്നു.
താരത്തിനായിരുന്ന ടൂർണമെൻിലെ ഗോൾഡൻ ഗ്ലൗവും.ഇപ്പോൾ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കായി കളിക്കുകയാണ് എമി. ഇതിനിടെ താരം ചില വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. ഫ്രാൻസ് താരം കിലിയൻ എംബാപ്പെയെ കളിയാക്കിയതിന് വലിയ വിമർശനങ്ങൾ താരത്തിന് നേർക്കുയർന്നു. 1970കളിൽ പെലെയും 2008-ൽ മറഡോണയും കൊൽക്കത്തയിൽ എത്തിയിരുന്നു. ദുംഗ, കഫു, ലോതർ മത്തൗസ് എന്നിവരും മുമ്പ് കൊൽക്കത്ത സന്ദർശിച്ചിട്ടുണ്ട്.
Comments