ലണ്ടൻ: യുകെയിൽ മലയാളി നേഴ്സും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ഭർത്താവിന് 40 വർഷം കഠിനതടവ്. കണ്ണൂർ സ്വദേശി സാജു(52)വിനെയാണ് യുകെയിലെ നോർത്താംപ്ടൺഷെയർ കോടതി ശിക്ഷ വിധിച്ചത്. മൂന്ന് പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് സാജു കുറ്റം സമ്മതിച്ചിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ലണ്ടനിലെ കെറ്ററിങ്ങിലെ വീട്ടിൽ വെച്ച് സാജു ഭാര്യ നഴ്സായ അഞ്ജു അശോകിനെയും മക്കളായ ജീവ (6) ജാൻവി (4) എന്നിവരെയും കൊലപ്പെടുത്തിയത്. മൂവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അജ്ഞുവിന്റെ ശരീരത്തിൽ ആഴത്തിലുള്ള നിരവധി മുറിവുകളും ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
സാജുവിന് ഹോട്ടൽഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വർഷം മുമ്പാണ് ഇവർ യുകെയിലെത്തിയത്. കൊലപാതകത്തിന് പിന്നാലെ സാജിവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാജു സ്ഥിരമായി അഞ്ജുവിനെ ഉപദ്രവിക്കാറുണ്ടെന്ന് അഞ്ജുവിന്റെ കുടുംബം പോലീസിനെ അറിയിച്ചിരുന്നു.
Comments