14-കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത് കാമുകനടക്കമുള്ള പത്തുപേർ ചേർന്ന്. പിടിയിലായവർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരുടെ പ്രായം 11മുതൽ 16 വയസു വരെയാണ്. ഈസ്റ്റർ അവധിയുണ്ടായിരുന്ന രണ്ടുദിവസമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ബെൽജിയം കോർട്രിജ്‌ക്കിലെ കാബൗട്ടർബോസ് എന്ന വനമേഖലയിൽ രണ്ടു ദിവസം തടവിലാക്കിയാണ് ഇവർ പെൺകുട്ടിയെ ബലാത്സംഗത്തനിരയാക്കിയതെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇവർ ക്രൂരതകൾ സ്മാർട്ട് ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പ്രായഭേദമന്യേ എല്ലാവരും പെൺകുട്ടിയെ മാറി മാറി അതിക്രമത്തിനിരയാക്കിയെന്ന് പൊലീസ് പറഞ്ഞു. കൂട്ടത്തിലുണ്ടായിരുന്നവരാരും ഇത് തടയാനും ശ്രമിച്ചില്ല. ഇതിൽ കുടിയേറ്റക്കാരായ കുട്ടികളും ഉണ്ടെന്നാണ് സൂചന.
പ്രതികളിൽ ആറുപേരെ ഒഴിഞ്ഞ ഗോഡൗണിൽ നിന്നും നാലുപേരെ വീടുകളിൽ നിന്നുമാണ് പിടികൂടിയത്.മെന്റൽ ഷോക്കിലായ പെൺകുട്ടിയെ കൗൺസലിംഗിന് വിധേയയാക്കി. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതികളും ജുവനൈലായതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല.