ലഖ്നൗ: അയോദ്ധ്യയിൽ ശ്രാവണ മാസത്തിൽ അധിക ബസ് സർവീസുകളുമായി യുപിഎസ്ആർടിസി. ശ്രാവണ മാസത്തിൽ മണി പർവ്വത് മേള, നാഗപഞ്ചമി, രക്ഷാബന്ധൻ പൂജകൾക്ക് വരുന്ന ഭക്തർക്ക് അയോദ്ധ്യ മേഖലയിൽ മതിയായ ബസുകളുടെ ലഭ്യത ഉറപ്പാക്കുകയാണ് യുപിഎസ്ആർടിസി. ജൂലൈ 12 മുതൽ ഓഗസ്റ്റ് 31 വരെ ബസ്തി, ഗോണ്ട, ബഹ്റൈച്ച്, അംബേദ്കർ നഗർ, സുൽത്താൻപൂർ, അമേത്തി, റായ്ബറേലി, ബരാബങ്കി വഴി ലക്ഷക്കണക്കിന് ഭക്തർ അയോദ്ധ്യയിലെത്തുമെന്ന് ഗതാഗത സഹമന്ത്രി ദയാശങ്കർ സിംഗ് പറഞ്ഞു.
ഓഗസ്റ്റ് 19ന് നടക്കുന്ന മണിപർവ്വത മേളയോടനുബന്ധിച്ചുണ്ടാകുന്ന ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ബസുകളുടെ ലഭ്യത ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ബസുകളുടെ സഞ്ചാരം സുഗമമായിരിക്കണമെന്നും ബസ് സ്റ്റേഷനുകളിൽ ശുചിത്വം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. മേഖലയിലെ വിവിധ ഡിപ്പോകളിലായി 120 ബസുകൾ വിന്യസിക്കാൻ അയോദ്ധ്യ റീജിയണൽ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുപിഎസ്ആർടിസി എംഡി മസൂം അലി സർവാർ പറഞ്ഞു. ഗോരഖ്പൂർ മേഖലയിലെ ബസ്തി, സിദ്ധാർത്ഥനഗർ ഡിപ്പോകളിൽ നിന്നും അധിക ബസുകൾ സർവീസ് നടത്തും.
Comments