ഗാന്ധിനഗർ: അഞ്ച് വർഷത്തോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയു ചെയ്ത 37 കാരനെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പോലീസ്. ലൗ ജിഹാദ് ആരോപിക്കപ്പെട്ട കേസിൽ പ്രതിയായ അസിം നിസാം ഷെയ്ഖിനെ മുംബൈയ്‌ക്ക് സമീപമുള്ള വസായിൽ വെച്ചാണ് ചൊവ്വാഴ്ച പിടികൂടിയത്. കേസിനാസ്പദമായ സംഭവം അഞ്ച് വർഷം മുമ്പാണ് നടന്നത്.
പെൺകുട്ടിയ്‌ക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു ആദ്യമായി ഇയാൾ ബലാത്സംഗം ചെയ്തത്. തുടർന്ന് വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. വീഡിയോയുടെ പേരിൽ പെൺകുട്ടിയെയും കുടുംബത്തെയും അഞ്ച് വർഷത്തോളം പ്രതി ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു.
വിവാഹിതനും പിതാവുമായ നിസാം ഷെയ്ഖ് ബലാത്സംഗത്തിന് വിധേയയായ പെൺകുട്ടിയോട് തന്റെ കൂട്ടാളിയായ റോണക് പട്ടേലിനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. ബലാത്സംഗ വിവരം പുറത്തറിയാതിരിക്കാൻ വേണ്ടിയായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കി. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതോടെ ഷെയ്ഖും കൂട്ടാളി റോണക് പട്ടേലും ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് അഞ്ച് വർഷം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികളെ പോലീസിന് പിടികൂടാനായത്.
Comments