യുകെയിലെ ഒരു വീട്ടിൽ നടന്ന വിചിത്രമായ ഒരു സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വീടിനുള്ളിൽ നിന്നും അലറി വിളിയ്‌ക്കുന്ന സ്ത്രീയുടെ ശബ്ദം കേട്ട അയൽക്കാർ പോലീസിനെ വിളിച്ചുവരുത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. രക്ഷിക്കണേയെന്ന നിലവിളി കേട്ട് പോലീസുകാർ വീടിന് മുമ്പിലെത്തി. രക്ഷാദൗത്യത്തിന് എത്തിയവർ എന്നാൽ ആ കാഴ്ച കണ്ട് അമ്പരന്ന് പോകുകയായിരുന്നു. യുവതിയുടെ നിലവിളി കേൾക്കുന്നുവെന്ന് അറിഞ്ഞ് സർവ്വസന്നാഹങ്ങളുമായി എത്തിയ പോലീസുകാർ ആ വീട്ടിൽ കണ്ടത് യുവതിക്ക് പകരം മറ്റൊന്നായിരുന്നു.
ഉറക്കെ നിലവിളിച്ചിരുന്ന ആ ‘കരച്ചിലുകാരി’ ഒരു തത്തയാണ്. ഇതോടെ മൂന്ന് കാറുകളിലായി എത്തിയ പോലീസ് സംഘത്തിന് ചിരിയടക്കാൻ കഴിഞ്ഞില്ല. സഹായത്തിന് വേണ്ടി നിലവിളിച്ചിരുന്നത് മനുഷ്യനല്ലെന്ന യാഥാർത്ഥ്യം ഏറെ അമ്പരപ്പോടെയാണ് അയൽവാസികളും തിരിച്ചറിഞ്ഞത്. പോലീസുകാരെ കണ്ട് വീട്ടുടമയും ഞെട്ടിയിരുന്നു. പരിഭ്രാന്തിയിലായ അദ്ദേഹത്തെ ഒടുവിൽ പോലീസുകാർ തന്നെ കാര്യം ധരിപ്പിച്ചു. 22 തത്തകളായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും 54-കാരനുമായ വുഡ് ആണ് വീട്ടുടമ. അദ്ദേഹം വളർത്തുന്ന മൂന്ന് വയസുമുള്ള ആമസോൺ തത്ത ഫ്രെഡിയായിരുന്നു നിലവിളി ശബ്ദമിട്ടത്.
Comments