മകനെ കിട്ടിയില്ല അച്ഛനെ കുടുക്കി ; രാഷ്ട്രീയ പ്രതികാരം തീർക്കാൻ ബിജെപി പ്രവർത്തകന്റെ അച്ഛനെ മാനഭംഗക്കേസിൽ കുടുക്കി ; സത്യം തിരിച്ചറിഞ്ഞ് വയോധികനെ വെറുതെ വിട്ട് കോടതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകനെ കിട്ടിയില്ല അച്ഛനെ കുടുക്കി ; രാഷ്‌ട്രീയ പ്രതികാരം തീർക്കാൻ ബിജെപി പ്രവർത്തകന്റെ അച്ഛനെ മാനഭംഗക്കേസിൽ കുടുക്കി ; സത്യം തിരിച്ചറിഞ്ഞ് വയോധികനെ വെറുതെ വിട്ട് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 05:50 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : രാഷ്‌ട്രീയ പ്രതികാരം തീർക്കാൻ ബിജെപി പ്രവർത്തകന്റെ അച്ഛനെ മാനഭംഗക്കേസിൽ കുടുക്കി . ഒടുവിൽ സത്യം തിരിച്ചറിഞ്ഞ കോടതി വയോധികനെ വെറുതെ വിട്ടു . മാർക്‌സിസ്റ്റ് പാർട്ടിയുടെ കുത്തകയായിരുന്ന വാർഡിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച അരവിന്ദന്റെ അച്ഛൻ 75 വയസിനു മുകളിൽ പ്രായമുള്ള ചെല്ലപ്പനെയാണ് വ്യാജക്കേസിൽ കുടുക്കി ശിക്ഷിക്കാൻ ശ്രമിച്ചത് .

കേസ് വാദിച്ച അഭിഭാഷകൻ പ്രതാപ് ജി പടിക്കലാണ് തെക്കെ മങ്കുഴി മാനഭംഗ കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത് .രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ സ്ത്രീകളെ ഉപയോഗിക്കുമ്പോൾ അതിന് കുടപിടിക്കുവാൻ നില്ക്കുന്നവരാകരുത് ക്രമ സമാധാന പാലനത്തിന് ചുമതലപ്പെട്ടവർ എന്ന് എത്രയോ തവണ നമ്മൾ പറയുന്നു. പക്ഷെ ആരു കേൾക്കാൻ ? എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

 

തെക്കെ മങ്കുഴി മാനഭംഗ കേസ്
ചെല്ലപ്പന് 75 വയസിനു മുകളിലാണ് പ്രായം. ഒരു സാധാരാണക്കാരൻ. മകൻ അരവിന്ദ് ബി. ജെ. പി പ്രവർത്തകനാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ കുത്തകയായിരുന്ന വാർഡിൽ പഞ്ചായത്ത് ഇലക്ഷനിൽ മത്സരിച്ചു വിജയിച്ചു.
ഒരു ദിവസം അരവിന്ദ് എന്നെ കാണാൻ വന്നു. കയ്യിൽ ഒരു ഫയൽ ഉണ്ട്. ഈ കേസ് ഒന്നു നടത്തണം. ആമുഖമില്ലാതെ ആ ചെറുപ്പക്കാരൻ പറഞ്ഞു. ഞാൻ ഫയൽ വാങ്ങി ആദ്യം നോക്കിയത് സെക്ഷനാണ്. കുറ്റം മാനഭംഗമാണ്. ആരുമില്ലാത്ത സമയത്ത് അയൽ വീട്ടിലെ വീട്ടമ്മയെ മാനഭംഗപ്പെടുത്തി എന്നതാണ് ആരോപണം.
ഞാൻ അരവിന്ദിനോട് എന്താണ് സംഭവം എന്നു ചോദിച്ചു. അല്പം വൈഷമ്യത്തോടെ അയാൾ പറഞ്ഞു….. പ്രതി എന്റെ അച്ഛനാണ്. രാഷ്‌ട്രീയ വിരോധത്തിൽ കെട്ടിച്ചമച്ച കേസാണ് ഇത്. എനിക്ക് ആയി രാഷ്‌ട്രീയ എതിരാളികൾ ഒരുക്കിയ ട്രാപ്പാണ് ഇത്. എന്നെ കിട്ടാഞ്ഞപ്പോൾ അച്ഛനെ പ്രതിയാക്കി…..
കേസിന്റെ നിലവിലെ സ്റ്റേജ് എന്താണെന്ന് ഞാൻ ചോദിച്ചു……
സാക്ഷി വിസ്താരത്തിനായി സമൻസ് ഓർഡറായിട്ടുണ്ട്. ഹെവി കൺഡസ്റ്റിങ്ങ് കേസ് ആണ്. നിലവിൽ ഹാജരാകുന്ന അഭിഭാഷകൻ കേസ് ശിക്ഷിക്കാൻ വലിയ സാധ്യത ഉണ്ടെന്നാണ് പറഞ്ഞത്. അതു കൊണ്ട് അദ്ദേഹത്തിന്റെ കൂടി അറിവോടെയാണ് സാറിനെ സമീപിച്ചത്…..അരവിന്ദ് പറഞ്ഞ് നിർത്തി. ഞാൻ നോക്കാം എന്നു മാത്രം പറഞ്ഞു.
വിചാരണ തുടങ്ങി. ഇര ശക്തമായ രീതിയിൽ തന്നെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുത്തു. അവരുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും 2016 ലെ ഗാന്ധിജയന്തി ദിനത്തിൽ കേസിനാസ്പദമായ സംഭവം നടന്നു എന്ന നിലപാടിൽ ഉറച്ചു നിന്നു.
എന്നാൽ ക്രോസ് വിസ്താരത്തിൽ ഇത് കള്ളക്കേസാണെന്ന് വ്യക്തമാകുന്ന ചില കാര്യങ്ങൾ തെളിഞ്ഞ് വന്നു. ( മാനഭംഗ കേസായതിനാൽ ചില കാര്യങ്ങൾ എഴുതുന്നതിന് പരിമിതികൾ ഉണ്ട് )
കേസിലെ പ്രഥമ വിവരമൊഴി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയതല്ല എന്നും യഥാർത്ഥ മൊഴി മറച്ചു വെച്ചിരിക്കയാണെന്നുമുള്ള തരത്തിലുള്ള ഡിഫൻസ് ആയിരുന്നു ഞാൻ സ്വീകരിച്ചത്. വിശദമായിത്തന്നെ കേസിന്റെ അന്തിമ വാദവും നടന്നു….
കേസിൽ ജൂലൈ 11 ന് വിധി പറയുമെന്ന് കോടതി പ്രഖ്യാപിച്ചു.
വിധിയുടെ തലേ ദിവസം വൈകിട്ട് അരവിന്ദ് ഓഫിസിൽ എത്തി. എന്താകും വിധി എന്നുള്ള ഉത്കണ്ഠ അയാളുടെ മുഖത്ത് ഞാൻ കണ്ടു.
ജൂലൈ 11 ന് രാവിലെ തന്നെ ചെല്ലപ്പൻ എത്തി. ഏറെ ക്ഷീണിതനായിരുന്നു അദ്ദേഹം.
മറ്റൊരു കേസിൽ അത്യാവശ്യമായി എനിക്ക് ഹാജരാകാൻ ഉണ്ടായിരുന്നതുകൊണ്ട് ശില്പയും ഹരീഷുമാണ് ചെല്ലപ്പന്റെ കേസിന് വിധി കേൾക്കാൻ കോടതിയിൽ ഹാജരായത്.
അവസാനം കോടതി വിധി പറഞ്ഞു…..
പ്രതി നിരപരാധിയെന്നു കണ്ട് വെറുതെ വിട്ടിരിക്കുന്നു….
തിരികെ ഓഫിസിൽ എത്തിയപ്പോൾ അരവിന്ദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…… ഏഴു വർഷമായി അനുഭവിച്ചിരുന്ന വലിയ ഒരു ഭാരം ഒഴിഞ്ഞതിന്റെ ആനന്ദാശ്രുക്കളാൽ …..
രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ സ്ത്രീകളെ ഉപയോഗിക്കുമ്പോൾ അതിന് കുടപിടിക്കുവാൻ നില്ക്കുന്നവരാകരുത് ക്രമ സമാധാന പാലനത്തിന് ചുമതലപ്പെട്ടവർ എന്ന് എത്രയോ തവണ നമ്മൾ പറയുന്നു….. പക്ഷെ ആരു കേൾക്കാൻ ?

Tags: fake case
Share
Tweet
SendShare

More News from this section

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies