ഇസ്ലാമാബാദ് : വരാനിരിക്കുന്ന ലോകകപ്പ് മത്സരത്തെ കുറിച്ച് പ്രകോപനപരമായ പരാമർശവുമായി പാകിസ്താൻ മുൻ ഫാസ്റ്റ് ബൗളർ റാണ നവേദ് ഉൾ ഹസൻ. മത്സരത്തിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ പാകിസ്താനെ പിന്തുണയ്‌ക്കുന്നുവെന്നാണ് റാണ നവേദ് ഉൾ ഹസന്റെ പ്രസ്താവന .
പാകിസ്താൻ യൂട്യൂബർ നാദിർ അലിയുമായുള്ള ചാറ്റ് ഷോയിലാണ് നവേദ് ഇക്കാര്യം പറഞ്ഞത്. “2023 ലോകകപ്പിൽ പാകിസ്താൻ ഇന്ത്യയെ കളിക്കാൻ പോയാൽ, അവിടെ പാകിസ്താൻ എത്രത്തോളം പിന്തുണ നൽകും, ഏത് ടീമാണ് അവിടെ ശക്തമാകുക” എന്ന് നാദിർ അലി ചോദിച്ചിരുന്നു.
ഇതിന് മറുപടിയായിട്ടായിരുന്നു റാണ നവേദ് ഉൾ ഹസന്റെ പ്രസ്താവന . ഇന്ത്യയിൽ എന്തെങ്കിലും മത്സരം ഉണ്ടായാൽ ഇന്ത്യയാണ് പ്രിയപ്പെട്ടത്. എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിൽ മത്സരം നടക്കുമ്പോൾ ഇന്ത്യയിലെ മുസ്ലീങ്ങൾ പാകിസ്താനെ വളരെയധികം പിന്തുണയ്‌ക്കുന്നു. ഞാൻ അവിടെ രണ്ട് മത്സരങ്ങൾ കളിച്ചു . അഹമ്മദാബാദിലും ഹൈദരാബാദിലും, എല്ലാവരും പിന്തുണയ്‌ക്കുന്നുണ്ടായിരുന്നു .” ഇന്ത്യയ്‌ക്കൊപ്പം കളിക്കുമ്പോൾ രാഹുൽ ദ്രാവിഡിനെ പുറത്താക്കുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടാണെന്നും നവേദ് പറഞ്ഞു.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാകപ്പ് മത്സരം നടക്കുക. ടൂർണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും ശ്രീലങ്കയിലാണ്. ആദ്യ നാലു കളികൾ പാകിസ്താനിൽ നടത്തും. 13 മത്സരങ്ങളാണ് ടൂർണമെന്റിൽ നടക്കുക. മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കു വിടില്ലെന്ന് ബിസിസിഐ തുടക്കം മുതൽ അറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ പാകിസ്താനിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ നിലപാട് സ്വീകരിക്കുകയായിരുന്നു.
Comments