ചെന്നൈ: തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാർ വീണ്ടും പ്രതിസന്ധിയിൽ. സെന്തിൽ ബാലാജിയുടെ അറസ്റ്റിന് ശേഷം തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി പൊൻമുടിയുടെ വസതിയിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് .ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കൂടിയായ പൊൻമുടിയുടെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലുമാണ് ഇഡി പരിശോധന. ഒൻപത് സ്ഥലങ്ങളിലാണ് ഒരേ സമയം ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്. മന്ത്രിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിൽ ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്.
റെയ്ഡ് നടത്തുന്നതിന് മുമ്പ് മന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന എല്ലാ സ്വകാര്യ ജീവനക്കാരോടും പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ഭൂമി കയ്യേറ്റ കേസിലും പൊൻമുടിയെ അടുത്തിടെ കോടതി വെറുതെവിട്ടിരുന്നു. 2020ൽ പൊൻമുടിയുടെ മകൻ കള്ളക്കുറിച്ചി എം പി ഗൗതം സിഗമണിയുടെ 8.6 കോടി രൂപയുടെ സ്വത്ത് അന്വേഷണ ഏജൻസി കണ്ടുകെട്ടിയിരുന്നു. അനധികൃതമായി സമ്പാദിച്ച വിദേശനാണ്യം തിരിച്ചയക്കാത്തതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Comments