ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായി ക്രിസ്റ്റഫർ നോളൻ എത്തുമ്പോൾ ആ ബോംബ് നിർമ്മിച്ച പിതാവായി എത്തുന്നത് ഹോളിവുഡ് താരം സിലിയൻ മർഫിയാണ്. ആറ്റോമിക് ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം പറയുന്ന ചിത്രം പ്രഖ്യാപിച്ചതുമുതൽ ആഗോളതലത്തിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനായി ഒരുങ്ങാൻ താൻ ഭഗവത്ഗീത മനഃപാഠമാക്കിയെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഹോളിവുഡ് താരം. ‘ ഞാൻ ചിത്രത്തിന്റെ മുന്നൊരുക്കത്തിനായി ഭഗവത്ഗീത വായിച്ചിരുന്നു. അതൊരു അതിമനോഹരമായ അനുഭവമായിരുന്നു.വളരെ പ്രചോദനമേകുന്നതായിരുന്ന ഓരോ വരികളും’. അത് അദ്ദേഹത്തിന്റെ ജീവിത കാലം മുഴുവൻ ഒരുപാട് ആശ്വാസം നൽകി, അത് അദ്ദേഹത്തിന് ആവശ്യവുമായിരുന്നു’.ഓപ്പണ്‍ ഹൈമറിന്റെ ജീവിതം ഉദ്ധരിച്ച് മർഫി പറഞ്ഞു.
ചിത്രം ജൂലൈ 21 ന് റിലീസാകും സീറോ കമ്പ്യൂട്ടർ ഗ്രാഫിക്‌സാണ് ഉപയോഗിച്ചത് എന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്.ഓപ്പൺഹൈമർ നടത്തിയ ആണവ സ്‌ഫോടന പരീക്ഷണങ്ങൾ പുനഃസൃഷ്ടിക്കുന്ന സീക്വൻസുകളിൽ ഉൾപ്പെടെ, ഓപ്പൺഹൈമർ സിനിമയിൽ സീറോ സിജിഐ (കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഇമേജ്) അണ് ഉപയോഗിച്ചത് എന്നാണ് നോളൻ പറയുന്നത്.
1945ൽ ന്യൂ മെക്സിക്കോയിലെ മരുഭൂമിയിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് എന്നറിയപ്പെടുന്ന അണു ബോംബിന്റെ ആദ്യ പരീക്ഷണ സ്‌ഫോടനം പുനഃസൃഷ്ടിക്കുന്നതിന് ഒരു സിജിഐയും താനും ചിത്രത്തിന്റെ അണിയറക്കാരും ഉപയോഗിച്ചിട്ടില്ലെന്നാണ് നോളൻ വെളിപ്പെടുത്തിയിരിക്കുന്നത്.

എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്‌ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ്, ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്‌ലെക്ക് എന്നിവരും ചിത്രത്തിലുണ്ട്.
‘ ഒരായിരം സൂര്യന്മാർ ഒന്നിച്ച് ആകാശത്തിലേക്ക് പൊട്ടിത്തെറിക്കുന്നു. ഞാനിപ്പോൾ മരണമാണ് . ലോകങ്ങളുടെ അന്തകൻ.” 1945 ജൂലായ് 16 ന് ലോകത്തെ ആദ്യ അണുബോംബിന്റെ പരീക്ഷണ സ്ഫോടനം കഴിഞ്ഞപ്പോൾ റോബർട്ട് ഓപ്പൺ ഹൈമർ എന്ന ഭൗതിക ശാസ്ത്രജ്ഞൻ പ്രതികരിച്ചത് ഭഗവദ്ഗീത ഉദ്ധരിച്ചുകൊണ്ടാണ്. കുരുക്ഷേത്രത്തിൽ യുദ്ധത്തിനിറങ്ങാൻ മടിച്ച് ചിന്താകുലനായി നിന്ന അർജുനനു മുന്നിൽ വിശ്വരൂപം പൂണ്ട ശ്രീകൃഷ്ണനെയാണ് അണുബോംബിന്റെ സ്ഫോടനം കണ്ടപ്പോൾ ഓപ്പൺ ഹൈമർ ഓർത്തത്.















