തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്. വൈകീട്ട് മൂന്നിന് സംസ്‌കാരിക മന്ത്രി സജി ചെറിയാൻ അവാർഡ് പ്രഖ്യാപിക്കും. 156 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ്
പുരസ്‌കാരാർഹരെ തിരഞ്ഞെടുക്കുന്നത്.
മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് മികച്ച നടനുള്ള അന്തിമപട്ടികയിലുള്ളത്. മികച്ച നടിക്കുള്ള മത്സരത്തിൽ പുതുമുഖങ്ങളാണ് മുന്നിൽ. മികച്ച സിനിമയ്‌ക്കുള്ള അന്തിമ പട്ടികയിൽ 42 സിനിമകൾ ഇടംപിടിച്ചു. രഹസ്യസ്വഭാവം നിലനിർത്താൻ ലക്ഷ്യമിട്ട് പ്രഖ്യാപനത്തിന് ഒരു ദിവസം മുൻപ് മാത്രമാണ് അവസാന ഘട്ട പുരസ്‌കാര നിർണയം നടത്തിയിരിക്കുന്നത്.
നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ ചിത്രങ്ങളുടെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്. കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), സൗബിൻ ഷാഹിർ (ഇലവീഴാ പൂഞ്ചിറ) തുടങ്ങിയവർക്കൊപ്പം പുതുമുഖ നടന്മാരും പട്ടികയിലുണ്ട്.
Comments