നടന രാവണൻ; മമ്മൂട്ടി മികച്ച നടനാകുന്നത് ആറാം തവണ: അഹിംസ മുതൽ നൻപകൽ നേരത്ത് മയക്കം വരെ
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment

നടന രാവണൻ; മമ്മൂട്ടി മികച്ച നടനാകുന്നത് ആറാം തവണ: അഹിംസ മുതൽ നൻപകൽ നേരത്ത് മയക്കം വരെ

Janam Web Desk by Janam Web Desk
Jul 21, 2023, 07:29 pm IST
A A
FacebookTwitterWhatsAppTelegram

53-ാമത് ചലച്ചിത്ര പുരസ്കാരത്തോട് കൂടി ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള പുരസ്കാരം നേടിയവരുടെ പട്ടികയിൽ മമ്മൂട്ടിയും. നടന് ലഭിക്കുന്ന എട്ടാമത്തെ സ്റ്റേറ്റ് അവാർഡ് ആണിത്. മികച്ച നടനാകുന്നത് 6-ാം തവണ.

അഹിംസ (1981), അടിയൊഴുക്കുകൾ (1984), യാത്ര, നിറക്കൂട്ട് (1985), ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയൻ, പൊന്തൻമാട, വാത്സല്യം (1993), കാഴ്ച (2004), പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ (2009) എന്നിവയാണ് മമ്മൂട്ടിയ്‌ക്ക് മുമ്പ് സംസ്ഥാന പുരസ്കാരം ലഭിച്ച ചിത്രങ്ങൾ. 2022-ലെ ചലച്ചിത്ര പുരസ്കാരത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കി.

ഐ.വി. ശശിയുടെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ ചിത്രമാണ് അഹിംസ. മമ്മൂട്ടിയെ കൂടാതെ മോഹൻലാലും രതീഷുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സീമ, പൂർണ്ണിമ ജയറാം, മേനക എന്നിവരായിരുന്നു നായികമാർ. ഈ സിനിമയിൽ മികച്ച സഹനടനുള്ള പുരസ്കാരമാണ് ആ വർഷം മമ്മൂട്ടിയെ തേടിയെത്തിയത്. ചിത്രത്തിൽ വാസു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

അടിയൊഴുക്കുകൾ

ഐ.വി. ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, സീമ, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ
പുറത്തിറങ്ങിയ ചലച്ചിത്രമാണ് അടിയൊഴുക്കുകൾ. എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ഈ ചിത്രമാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി കൊടുത്തത്. കരുണൻ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.

യാത്ര

1985-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ്‌ യാത്ര. ബാലു മഹേന്ദ്ര സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആണ്. മമ്മൂട്ടി, ശോഭന എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.. അടിയന്തരാവസ്ഥക്കാലത്തു പോലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്. ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പ്രത്യേക ജൂറി പരാമർശനത്തിന് താരം അർഹനായിരുന്നു.

നിറക്കൂട്ട്

മമ്മൂട്ടി, ബാബു നമ്പൂതിരി, ഉർവശി, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ സിനിമയാണ് നിറക്കൂട്ട്.
‌ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മരണശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മില്യണറായ രവിവർമ്മ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ സിനിമയും പ്രത്യേക ജൂറി പരാമർശനത്തിനുള്ള പുരസ്കാരം നേടിക്കോടുത്തു.

ഒരു വടക്കൻ വീരഗാഥ

വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ. സംസ്ഥാന പുരസ്കാരത്തിനു മാത്രമല്ല ദേശീയ പുരസ്കാരത്തിനും മമ്മൂട്ടിയെ അർഹനാക്കിയ ചിത്രമായിരുന്നു ഇത്. ചന്തു ചേകവർ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ എക്കാലവും ഓർക്കപ്പെടുന്ന വേഷങ്ങളിലൊന്നാണ്.

വിധേയൻ, പൊന്തൻമാട, വാത്സല്യം

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ ഭാസ്കര പട്ടേലർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ ചിത്രം മമ്മൂട്ടിയെ ദേശീയ പുരസ്കാരത്തിനും അർഹനാക്കി. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പൊന്തൻമാടയും ആഗോളതലത്തിൽ ശ്രദ്ധ നേടിയ ചിത്രമാണ്. ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്റെ പൊന്തൻമാട, ശീമത്തമ്പുരാൻ എന്നീ ചെറുകഥകളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്. ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു വാത്സല്യം. കുടുംബത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മേലേടത്ത് രാഘവൻനായർ ഇന്നും മലയാളികൾ നെഞ്ചോടു ചേർക്കുന്ന ഒരു കഥാപാത്രമാണ്.

കാഴ്ച

ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായ കാഴ്ചയാണ് 2004ൽ മമ്മൂട്ടിയെ സംസ്ഥാന പുരസ്കാരത്തിന് അർഹനാക്കിയത്. ഗുജറാത്ത് ഭൂകമ്പത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ഒരു അനാഥ ബാലന്റെയും അവന്റെ സംരക്ഷനായി മാറിയ ഫിലിം ഓപ്പറേറ്റർ മാധവന്റെയും കഥയാണ് ചിത്രം പറഞ്ഞത്.

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ മമ്മൂട്ടിയ്‌ക്ക് സംസ്ഥാന പുരസ്കാരം നേടി കൊടുത്തത്. ടി.പി. രാജീവൻ ഇതേ പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ചിത്രം. മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ്, ഹരിദാസ് എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്.

 

Tags: MAMMOOTTYSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സിനിമയിൽ ചുവടുവെക്കാനൊരുങ്ങി മേതിൽ ദേവിക; കന്നിചിത്രം മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനൊപ്പം

സിനിമയിൽ ചുവടുവെക്കാനൊരുങ്ങി മേതിൽ ദേവിക; കന്നിചിത്രം മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹനൊപ്പം

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

കാത്തിരിപ്പ് അവസാനിച്ചു, സൂര്യ തേജസ്സോടെ അവൻ വരുന്നു; ‘കർണൻ’ ടീസർ ഉടൻ

കാത്തിരിപ്പ് അവസാനിച്ചു, സൂര്യ തേജസ്സോടെ അവൻ വരുന്നു; ‘കർണൻ’ ടീസർ ഉടൻ

പൂവിന് പുതിയ പൂന്തെന്നലി‘ലെ മമ്മൂട്ടിയുടെ ഷർട്ട്, റാംജി റാവു അണിഞ്ഞ കഥ; അറിയാക്കഥ വെളിപ്പെടുത്തി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

പൂവിന് പുതിയ പൂന്തെന്നലി‘ലെ മമ്മൂട്ടിയുടെ ഷർട്ട്, റാംജി റാവു അണിഞ്ഞ കഥ; അറിയാക്കഥ വെളിപ്പെടുത്തി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

വിഖ്യാത സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു 

വിഖ്യാത സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു 

നടി കൃതി ഷെട്ടിയുടെ നായകനായി അഭിനയിക്കാൻ താൽപര്യമില്ല; കാരണം വ്യക്തമാക്കി നടൻ വിജയ് സേതുപതി

നടി കൃതി ഷെട്ടിയുടെ നായകനായി അഭിനയിക്കാൻ താൽപര്യമില്ല; കാരണം വ്യക്തമാക്കി നടൻ വിജയ് സേതുപതി

Load More

Latest News

‘ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ട്’; ആളുമാറി അനുശോചനം അറിയിച്ച കെ.സുധാകരന് പി.സി ജോർജ്ജിന്റെ മറുപടി

‘ഞാൻ ഇവിടെ ജീവിച്ചിരിപ്പുണ്ട്’; ആളുമാറി അനുശോചനം അറിയിച്ച കെ.സുധാകരന് പി.സി ജോർജ്ജിന്റെ മറുപടി

കാസർകോട് ജില്ലയ്‌ക്ക് നാളെ പൊതുഅവധി

നബിദിനം; സംസ്ഥാനത്തെ പൊതു അവധി സെപ്റ്റംബർ 28-ന്

നാല് മാസമായി ശമ്പളമില്ല : ക്രിക്കറ്റ് ബോർഡിനെതിരെ പാകിസ്താൻ താരങ്ങൾ ; ലോകകപ്പ് പ്രമോഷനിൽ പങ്കെടുക്കില്ലെന്നും ഭീഷണി

നാല് മാസമായി ശമ്പളമില്ല : ക്രിക്കറ്റ് ബോർഡിനെതിരെ പാകിസ്താൻ താരങ്ങൾ ; ലോകകപ്പ് പ്രമോഷനിൽ പങ്കെടുക്കില്ലെന്നും ഭീഷണി

ടിവിയിൽ മാത്രം കണ്ടിട്ടുള്ളവ നേരിൽ കാണാൻ അവസരമൊരുക്കി ; മോട്ടോജിപി കൊണ്ടുവന്നതിന് യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് നടൻ ജോൺ എബ്രഹാം

ടിവിയിൽ മാത്രം കണ്ടിട്ടുള്ളവ നേരിൽ കാണാൻ അവസരമൊരുക്കി ; മോട്ടോജിപി കൊണ്ടുവന്നതിന് യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് നടൻ ജോൺ എബ്രഹാം

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിന്റെ അടിത്തറയാകും: പ്രധാനമന്ത്രി

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിന്റെ അടിത്തറയാകും: പ്രധാനമന്ത്രി

ലഹരി വിമുക്തി കേന്ദ്രത്തിൽ നിന്ന് ഗുളികകൾ മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

ലഹരി വിമുക്തി കേന്ദ്രത്തിൽ നിന്ന് ഗുളികകൾ മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

ഏലത്തോട്ടത്തിൽ അജ്ഞാത മൃതദേഹം;തിരിച്ചറിയാൻ സാധിക്കാത്ത വിധം ജീർണിച്ചു

മൂന്ന് മാസത്തിലേറെയായി മകളെ ക്രൂരപീഡനത്തിനിരയാക്കി : സഹികെട്ട് പിതാവിനെ വെടിവച്ചു കൊന്ന് 14 കാരി

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

ആദ്യം സ്വന്തം കാര്യം നോക്കണം; എന്നിട്ട് ഏറ്റവും വലിയ ജനാധിപത്യത്തെ വിമർശിച്ചാൽ മതി: ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗെഹ്ലോട്ട്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies