പാരീസ് : ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്നാരോപിച്ച് ഫ്രഞ്ച് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് മുസ്ലീം അഭയാർത്ഥി സംഘം . ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം . നിസ്സാൻ എന്ന 19 കാരിയ്ക്കാണ് പരിക്കേറ്റത്. തെക്കൻ ഫ്രഞ്ച് നഗരമായ ടൗളൂസിൽ കാമുകനൊപ്പം സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത് . പൊട്ടിയ ഗ്ലാസ് ചില്ലുകൾ നിസ്സാന്റെ മുഖത്തേയ്ക്ക് കുത്തിയിറക്കുകയായിരുന്നു.
ബൊളിവാർഡ് ലസാരെ കാർനോട്ടിൽ വച്ച് മുസ്ലീം അഭയാർത്ഥികളായ നാല് യുവാക്കൾ ചേർന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പെൺകുട്ടി ധരിച്ചിരുന്ന ഇറക്കം കുറഞ്ഞ ടോപ്പ് അധാർമികമാണെന്ന് പറഞ്ഞായിരുന്നു ആക്രമണം .
14 നും 17 നും ഇടയിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്ന സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചത് . ഇവർ വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള “മഗ്റെബുകൾ “ ആണെന്നാണ് ആക്രമത്തിനിരയായ പെൺകുട്ടി പോലീസിനോട് പറഞ്ഞത് .പെൺകുട്ടിയുടെ മുഖത്ത് മാത്രമല്ല മുതുകിലും കൈകളിലും പരിക്കുകൾ ഉണ്ട് . തന്റെ പങ്കാളിയെ രക്ഷിക്കാൻ ശ്രമിച്ച കാമുകനും പരിക്കേറ്റു.
ആക്രമണം കണ്ടവർ ഉടൻ പോലീസിനെ വിവരമറിയിച്ചു , പോലീസ് സംഭവസ്ഥലത്ത് എത്തിയാണ് പെൺകുട്ടിയെ ടൗളൂസിലെ പുർപാൻ ഹോസ്പിറ്റലിലേക്ക് മാറ്റിയത് . പെൺകുട്ടിയ്ക്ക് 50 ഓളം തുന്നലുകൾ വേണ്ടിവന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
Comments