ചെന്നൈ: ബംഗാൾ ഉൽക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരികെയെത്തിച്ച് നാവികസേനയുടെ ഐഎഎൻഎസ് ഖാഞ്ചർ. മൂന്ന് മത്സ്യബന്ധന യാനങ്ങളിൽ നിന്നുള്ള 36 പേരെയാണ് നാവികസേന തീരത്തെത്തിച്ചത്.
നാഗപട്ടണത്ത് നിന്നുളള ശബരിനാഥൻ, കലൈവാണി, വി സാമി എന്നീ മൂന്ന് മത്സ്യബന്ധന യാനങ്ങളലുള്ളവരായിരുന്നു ഇവർ. തമിഴ്നാട് തീരത്ത് നിന്ന് 130 നോട്ടിക്കൽ മൈൽ അകലെയാണ് മത്സ്യത്തൊഴിലാളികൾ കുടുങ്ങിയത്. പ്രക്ഷുബ്ദമായ കാലാവസ്ഥയും എഞ്ചിൻ തകരാറും കാരണം രണ്ട് ദിവസത്തിലേറെയായി നിയന്ത്രണം നഷ്ടപ്പെട്ട് യാനങ്ങൾ കടലിൽ ഒഴുകി നടക്കുകയായിരുന്നു.
Indian Naval Ship Khanjar safely brought back 36 Indian fishermen onboard 3 fishing vessels who were stranded 130 nautical miles from the Tamil Nadu coast in Bay of Bengal. The fishermen stranded at sea for over two days due to rough weather conditions, without fuel, provisions… pic.twitter.com/D7bn3or4wL
— ANI (@ANI) July 29, 2023
ഈ സമയത്താണ് സമുദ്രനിരീക്ഷണം നടത്തുകയായിരുന്ന ഐഎൻഎസ് ഖാഞ്ചർ ഇവരെ കണ്ടെത്തുന്നത്. 30 മണിക്കൂറിലധികമാണ് തൊഴിലാളികൾ മരണത്തെ മുഖാമുഖം കണ്ടത്. ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച യുദ്ധകപ്പലാണ് ഐഎൻഎസ് ഖാഞ്ചർ. ഇതിന് മുൻപും ഈ ഖാഞ്ചർ രക്ഷാപ്രവർത്തനങ്ങളിൽ താരമായിട്ടുണ്ട്.
Comments