ന്യൂഡൽഹി: മുഹ്റം ഘോഷയാത്രക്കിടെ വിവിധ പ്രദേശങ്ങളിൽ നടന്ന സംഭവങ്ങളിൽ എട്ട് മരണം. 10 പോലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ജാർഖണ്ഡിലെ ബൊക്കാറോയിൽ വൈദ്യുതാഘാതമേറ്റ് 4 പേർ മരിച്ചു, 14 പേർക്ക് പരിക്കേറ്റു . ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായ പലർക്കും ഒരേസമയം വൈദ്യുതാഘാതമേറ്റു. അപകടം ഘോഷയാത്രയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഹേമന്ത് സോറൻ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഗുജറാത്തിലെ ധോരാജിയിൽ സമാന സംഭവത്തിൽ 2 പേർ മരിച്ചു.24 പേർക്ക് പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, ഇതിൽ 3 പേരുടെ നില ഗുരുതരമാണ്.
ഝാർഖണ്ഡിലെ ഗിരിദിയിൽ മുഹറം ആചരണത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പലമാരുവ ഏരിയയിലെ അദ്‌സർ മദ്രസയ്‌ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. 12 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാരാണസിയിലും ഷിയ-സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ഉത്തർപ്രദേശ് പൊലീസ് റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. പോലീസ് വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്.
Comments