ശ്രീനഗർ: കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ നിയന്ത്രണരേഖയോട് ചേർന്നുള്ള ഗ്രാമങ്ങൾ പ്രശ്‌നബാധിത പ്രദേശങ്ങളെന്ന് മുദ്രകുത്തി എഴുതി തള്ളിയവയായിരുന്നു. എന്നാൽ കാശ്മീർ വാലിയിൽ സമാധാനം പുനസ്ഥാപിച്ചതിന് ശേഷം ഗ്രാമങ്ങൾ പുനരുജ്ജീവത്തിന്റെ പാതയിലാണ്.
നിയന്ത്രണരേഖയുടെ സമീപത്തുള്ള ഗ്രാമങ്ങൾ വിനോദസഞ്ചാര പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കത്തിൽ നീലം താഴ് വരയിലെ ജനങ്ങൾ പ്രതീക്ഷയിലാണ്. കിഷൻഗംഗ നദിയുടെ തീരഗ്രാമങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനാണ് വിനോദ സഞ്ചാരികളെ ക്ഷണിക്കുന്നത്.
മുൻപ് സംഘർഷങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്ന കുപ്വാര ജില്ലയിലെ കേരൻ ആണ് പട്ടികയിൽ ഇടം പിടിച്ച പ്രധാന ഗ്രാമം. തീവ്രവാദി അക്രമങ്ങളും പാക് ഭീഷണിയുമൊക്കെ നിലനിന്നിരുന്ന കേരന്റെ പ്രകൃതി സൗന്ദര്യം ഇതുവരെ ലോകം അറിഞ്ഞിരുന്നില്ല. സഞ്ചാരികൾ ത്തെുന്നതൊടെ വികസനവും തൊഴിലും വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് കേരൻ നിവാസികൾ. സന്ദർശകരെ വരവേൽക്കാനായി ഹോംസ്റ്റേ സൗകര്യങ്ങളും ക്യാമ്പിങ് ടെന്റുകളും ഇതിനകം ഈ ഗ്രാമങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. സമാധാനം
സ്ഥാപിച്ചതിൽ കേന്ദ്രസർക്കാരിന് നന്ദി പറയുകയാണ് ഇപ്പോൾ കേരൻ നിവാസികൾ.
9634 അടി ഉയരത്തിലുള്ള ഫിർക്കിയാൻ ഗലിയിലൂടെയാണ് സഞ്ചാരികളെ കേരനിലേക്ക് എത്തിക്കുന്നത്. ഇത്രയും ഉയരത്തിൽ നിന്നുള്ള താഴ്വരയുടെ കാഴ്ച യാത്രക്കാർക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്. പൂർണ്ണമായും തടി കൊണ്ട് നിർമ്മിച്ച വീടുകൾ കേരന്റെ പ്രത്യേകതയാണ്. അതിർത്തി ഗ്രാമങ്ങളായ കേരൻ, ഗുരെസ്, താങ്ധർ, മച്ചിൽ, ബംഗസ് തുടങ്ങിയവയാണ് കേന്ദ്രസർക്കാരിന്റെ ടൂറിസം പട്ടികയിൽ ഇടം പിടിച്ചത്.
Comments