സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തിൽ സിപിഎമ്മിനെ പരിഹസിച്ച് നടൻ സലീം കുമാർ. മിത്തും റിയാലിറ്റിയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്നും ഭണ്ഡാരങ്ങളിൽ നിന്നും ലഭിക്കുന്ന പണത്തെ മിത്തുമണിയെന്നും വിളിക്കാൻ സർക്കാർ തയ്യാറാകണമെന്നായിരുന്നു സലീം കുമാറിന്റെ പരാമർശം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്.
മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..
അതേസമയം ഷംസീറിന്റെ അതിഗുരുതരമായ ഹിന്ദുവിരുദ്ധ പരാമർശത്തിൽ പ്രതിഷേധവും വിമർശനവും കനക്കുമ്പോഴും മാപ്പപേക്ഷിക്കില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. ഷംസീർ സ്പീക്കർ സ്ഥാനം രാജിവയ്‌ക്കില്ലെന്നും ക്ഷമാപണം നടത്തേണ്ടതില്ലെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാൽ ഗണപതി മിത്ത് തന്നെയാണെന്ന് വീണ്ടുമാവർത്തിച്ച എം.വി ഗോവിന്ദൻ അള്ളാഹു മിത്താണോയെന്ന ചോദ്യത്തിന് എല്ലാ വിശ്വാസങ്ങളും മിത്തല്ലെന്ന മറുപടി നൽകിയത് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി. സിപിഎമ്മിന്റെ നിലപാടിലുള്ള ഇരട്ടത്താപ്പിനെയാണ് ഇതോടെ വിശ്വാസികൾ ചോദ്യം ചെയ്യുന്നത്.
Comments