ശ്രീനഗർ: കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീൽ വൻ വികസന മുന്നേറ്റമാണ് നടക്കുന്നതെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഈ വര്‍ഷം ഇതുവരെ 1.27 കോടി വിനോദസഞ്ചാരികൾ കശ്മീരിൽ എത്തി. വര്‍ഷാവസാനത്തോടെ ഈ കണക്ക് റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
കശ്മീരിൽ ഇന്ന് സ്‌കൂളുകളും കോളേജുകളും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ തികച്ചും സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സംരംഭങ്ങളെല്ലാം പുരോഗതിയുടെ പാതയിലാണ്. ഇന്ന് ബിസിനസ് സ്ഥാപനങ്ങൾ എല്ലാം ദിവസവും പ്രവർത്തിക്കുന്ന തരത്തിലേക്ക് കശ്മീർ മാറി. സമാധാനം സ്ഥാപിക്കപ്പെടാതെ ഒരു വികസനവും സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനം കൈവന്നതൊടെ വിനോദസഞ്ചാരികളുടെ ആത്മവിശ്വാസം വർദ്ധിച്ചു. ഇപ്പോള്‍ കശ്മീരിലേക്ക് വൻ തോതില്‍ സഞ്ചാരികൾ ഒഴുകുന്നു. വിദേശികളുടെ അടക്കം വരവ് പ്രാദേശിക സമ്പദ് വ്യവസ്ഥയ്‌ക്ക് നൽകുന്നത് പുത്തൻ ഉണർവാണ്. പ്രാദേശിക കടയുടമകളും ടാക്‌സി ഡ്രൈവര്‍മാരും ഹോട്ടല്‍, ഷിക്കാര ഉടമകൾക്കും തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചതായും മനോജ് സിൻഹ കൂട്ടിച്ചേർത്തു.
Comments