ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും എഎഫ്സി ഏഷ്യൻ കപ്പിനും മുന്നോടിയായുള്ള ക്യാമ്പിനായി തിരഞ്ഞെടുത്ത കളിക്കാരെ വിട്ടുനൽകാൻ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകളോട് ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്. അതേസമയം താരങ്ങളെ വിട്ടുനൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാൾ, മുബൈ സിറ്റി എന്നീ ടീമുകൾ എഐഎഫ്എഫിന് കത്ത് നൽകുകയും ചെയ്തു.
ഇന്ത്യൻ ഫുട്‌ബോൾ നിർണായകഘട്ടത്തിലാണെന്നും ഇതിനായി ക്ലബ്ബുകൾ ഒത്തുചേരാനും ദേശീയ ടീമിനെ പിന്തുണയ്‌ക്കാനും കോച്ച് സമൂഹമാദ്ധ്യമത്തിലൂടെ അഭ്യർത്ഥിക്കുകയും ചെയ്തു. സെപ്റ്റംബറിൽ നടക്കുന്ന തായ്ലൻഡ് കിംഗ്സ് കപ്പിന് പുറമെ എഎഫ്സി അണ്ടർ 23 യോഗ്യതാ മത്സരങ്ങൾ, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, എഎഫ്സി ഏഷ്യൻ കപ്പ് എന്നീ നാല് പ്രധാന ടൂർണമെന്റുകളിൽ ബ്ലൂ ടൈഗേഴ്സ് പങ്കെടുക്കും.
A sincere request to all ISL clubs and their respective coaches 🙏🏼💙@MumbaiCityFC @mohunbagansg @eastbengal_fc @bengalurufc @ChennaiyinFC @KeralaBlasters @NEUtdFC @JamshedpurFC @HydFCOfficial @FCGoaOfficial @OdishaFC @RGPunjabFC pic.twitter.com/rX4Gzh02Pw
— Igor Štimac (@stimac_igor) August 5, 2023
“>
കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവതാരങ്ങളെ വളർത്തുന്നതിൽ ഓരോ ക്ലബ്ബും നടത്തുന്ന പ്രവർത്തനങ്ങൾ തീർച്ചയായും പ്രശംസനീയമാണ്, കൂടാതെ ദേശീയ ടീമിന്റെ സമീപകാല പ്രകടനങ്ങളിൽ അത് കാണാൻ കഴിയും. എല്ലാ ക്ലബ്ബുകൾക്കും അവരുടെ പരിശീലകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ഫുട്ബോൾ വികസിപ്പിക്കുന്നതിൽ അവർ വഹിച്ച വലിയ പങ്കുണ്ട്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും എഎഫ്സി ഏഷ്യൻ കപ്പിനും മുമ്പായി നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ ടീമിന്റെ അഭ്യർത്ഥനയെ പിന്തുണയ്‌ക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ പ്രധാന ടൂർണമെന്റുകളിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കും. സ്റ്റിമാക് പറഞ്ഞു.
അതേസമയം, ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാൾ എന്നിവരാണ് ദേശീയ ക്യാമ്പിലേക്കു താരങ്ങളെ വിട്ടുനൽകണമെന്ന അഭ്യർത്ഥന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. എഐഎഫ്എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ നിലവിൽ ഡ്യൂറൻഡ് കപ്പ് നടക്കുന്നതിനാൽ താരങ്ങളെ വിട്ടുനൽകാനാകില്ലെന്നാണ് ക്ലബുകളുടെ നിലപാട്. ഇതു സംബന്ധിച്ച് എഐഎഫ്എഫ് ഇതുവരെ പ്രതികരിക്കാനോ മറുപടി നൽകാനോ തയാറായിട്ടില്ല.
Comments