കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷിക്കുന്നതിനിടയിൽ അമിതജലപാനം മൂലം ഇൻഡ്യാന സ്വദേശിയായ യുവതി മരിച്ചിരുന്നു. നിർജ്ജലീകരണം അനുഭവപ്പെട്ടതിനെ തുടർന്ന് 20 മിനിറ്റിനുള്ളിൽ നാല് കുപ്പി വെള്ളം ആഷ്‌ലി കുടിച്ചിരുന്നു. 1.89 ലിറ്റർ വെള്ളം കുടിച്ച ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമായി താഴുമ്പോഴാണ് ബൈപോനാട്രേമിയ എന്ന അവസ്ഥ ഉണ്ടാകുന്നത് . ശരീരം പൂർണമായും പ്രവർത്തന രഹിതമാകുന്ന അവസ്ഥയാണിത്.
ധാരാളം വെള്ളം കുടിക്കണമെന്ന് പൊതുവെ എല്ലാവരും പറയാറുണ്ട്. ശരീരത്തിലെ നിർജ്ജലീകരണം തടയുന്നതിനായി സഹായിക്കും. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം വെള്ളം കുടിക്കുന്നത് മരണകാരണമായേക്കാം എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു മണിക്കൂറിനുള്ളിൽ 1.4 ലിറ്ററിലധികം വെള്ളം കുടിക്കരുതെന്നും പഠനങ്ങൾ പറയുന്നു.
രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതോടെ അധിക ജലം കോശങ്ങളിൽ പ്രവേശിക്കുകയും ഇത് വൃക്കയുടെ വീക്കത്തിനും കാരണമാകുന്നു. ഈ അവസ്ഥ മസ്തിഷ്‌കത്തിലാണ് സംഭവിക്കുന്നതെങ്കിൽ അവസ്ഥ കൂടുതൽ ഗുരുതരമായേക്കാം. തലയോട്ടി ഉള്ളതിനാൽ തന്നെ ഒരു പരിധിയിൽ കൂടുതൽ കോശങ്ങൾക്ക് വീക്കം സാധിക്കാതെ വരും. എന്നാൽ അധികജലം കോശങ്ങളെ വീണ്ടും വലുതാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം.
ഛർദ്ദി, തലവേദന, ആശയക്കുഴപ്പം, തളർച്ച, കുറഞ്ഞ രക്തസമ്മർദ്ദം, മാംസപേശികൾ ദുർബലമാകുന്നു എന്നിവയാണ് ഹൈപോനാട്രേമിയയുടെ പ്രധാന ലക്ഷണങ്ങൾ. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. ഒരു ലിറ്റർ രക്തത്തിൽ 135 മുതൽ 145 മില്ലി ഈക്വിവലന്റ്‌സ് വരെ സോഡിയം ആവശ്യമാണ്. 135-ൽ താഴെയാകുമ്പോഴാണ് അപകടം സംഭവിക്കുന്നത്.
Comments