ഇടുക്കി: ലൈഫ് മിഷൻ പദ്ധതി വിശ്വസിച്ച ബിജുവിനും കുടുംബത്തിനും നഷ്ടമായത് ആകെയുണ്ടായുന്ന കിടപ്പാടം. മൂന്ന് വർഷമായി ഈ ആറംഗ കുടുംബം താമസിക്കുന്നത് ടാർപ്പായകൊണ്ട് മേഞ്ഞ ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ്.
ലൈഫ് മിഷൻ പദ്ധതി പ്രകാരം ഉടൻ വീടു നിർമാണം തുടങ്ങാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ബിജുവും കുടുംബവും. ഉണ്ടായിരുന്ന കിടപ്പാടം പൊളിച്ചു നീക്കിയിട്ടും പദ്ധതി പ്രകാരമുള്ള തുക അനുവധിച്ച് കിട്ടാത്തതാണ് കുടുംബത്തിന് വിനയായത്. സർക്കാർ ഓഫിസുകളിൽ ഇതിനായി കേറിയിറങ്ങി മടുത്തെന്നും കളക്ടർക്ക് മുമ്പ് പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നും ബിജു പറയുന്നു. ഡ്രൈവറായ ബിജുവിന്റെ വീട് ഇത്രയും മോശാവസ്ഥയിലായിട്ടും പട്ടികയിൽ ബിജുവിന്റെ സ്ഥാനം 58-ാമത് ആണ്.
അതേസമയം ലൈഫ് മിഷൻ പദ്ധതി പ്രകാരം പട്ടികയിൽ വരുന്ന ആദ്യ 6 പേരെയാണ് തുകയ്‌ക്കായി പരിഗണിക്കുന്നതെന്നും മുൻഗണനയുടെ മാനദണ്ഡം നിശ്ചയിക്കുന്നത് ലൈഫ് മിഷൻ ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സംഘവുമാണെന്നാണ് അധികൃതരുടെ വാദം. പഞ്ചായത്തിനോ മറ്റു ഉദ്യോഗസ്ഥർക്കോ അതിൽ ഇടപെടാനാകില്ലെന്നും വില്ലേജ് എക്‌സ്റ്റെൻഷൻ ഓഫീസർ അറിയിച്ചു.
Comments