വാരാണാസി : കാശിയിലെ ജ്ഞാൻവാപി അടക്കം മുഗളന്മാർ തകർത്ത എല്ലാ ആരാധനാലയങ്ങളുടെയും മോചനവും , പുനരുജ്ജീവനവും ലക്ഷ്യമിട്ട് ഒരു ലക്ഷം സനാതനവിശ്വാസികളുടെ ക്യാമ്പെയ്ൻ . കാമകോടി പീഠത്തിലെ ശങ്കരാചാര്യ ജഗത്ഗുരു വിജയേന്ദ്ര സരസ്വതി മഹാരാജിന്റെ നേതൃത്വത്തിൽ ജ്ഞാനവാപി മുക്തി മഹാപരിഷത്താണ് പരിപാടി സംഘടിപ്പിക്കുന്നത് .
ചേത് സിംഗ് കോട്ടയുടെ പരിസരത്താണ് പ്രചാരണം നടക്കുന്നത്. ഒരു ലക്ഷം പേരെ ഈ കാമ്പെയ്‌നുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം, തുടർന്ന് മുഴുവൻ വിവരങ്ങളും സുപ്രീം കോടതിയിലേക്ക് അയയ്‌ക്കും.അശോക് സിംഗാളിന്റെ നേതൃത്വത്തിലാണ് ജ്ഞാനവാപി മുക്തി മഹാപരിഷത്ത് രൂപീകരിച്ചത് .
കാശിയിലെ ജ്ഞാനവാപി സമുച്ചയത്തിന്റെയും ആക്രമണകാരികൾ വികലമാക്കുകയും നശിപ്പിക്കുകയും ചെയ്ത മറ്റെല്ലാ ആരാധനാലയങ്ങളുടെയും രക്ഷയും,. ഇവയുടെയെല്ലാം പ്രാചീന പ്രതാപം തിരിച്ചുവരണമെന്നുമാണ് ജ്ഞാനവാപി മുക്തി മഹാ പരിഷത്തിന്റെ പ്രമേയം. നിലവിൽ, ഏക് ലോട്ട ജൽ ജ്ഞാനവാപി മുക്തി എന്ന പേരിൽ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്, ഇതിൽ ഇതുവരെ 2.5 ലക്ഷം പേർ പങ്കെടുത്തു.
ദീർഘവും സങ്കീർണവുമായ നിയമനടപടികളിൽ നിന്ന് ഹിന്ദു സമൂഹം മോചിതരാവണമെന്നും എല്ലാ പുണ്യ ആരാധനാലയങ്ങളും പ്രാചീന പ്രതാപം വീണ്ടെടുക്കണമെന്നുമാണ് എല്ലാ വിശ്വാസികളുടെയും ആഗ്രഹമെന്ന് ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. നാഗേന്ദ്ര പാണ്ഡെ പറഞ്ഞു.
Comments