തിരുവനന്തപുരം: മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ പരാമർശങ്ങൾക്കെതിരെയാണ് ധനമന്ത്രിയുടെ മറുപടി. കേരളത്തെ ജനം ഏൽപ്പിച്ചത് ഇടതുപക്ഷത്തിന്റെ കൈകകളിലാണ്. ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകുമെന്നുമാണ് ധനമന്ത്രിയുടെ വാദം.
അതേസമയം സംസ്ഥാന സർക്കാർ ഉണ്ടാക്കിവെച്ച സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിലേക്ക് ചുമത്താനും ധനമന്ത്രി മറന്നില്ല. കിട്ടികൊണ്ടിരുന്ന പണം കേന്ദ്ര സർക്കാർ വെട്ടി കുറച്ചു കൊണ്ടിരിക്കുകയാണ്. കിഫ്ബിവായ്പ എടുക്കുന്നതും സംസ്ഥാനത്തിന്റെ വായ്പയായി കാണുന്നെന്നാണ് ബാലവഗോപാലിന്റെ വാദം.
പുതുപ്പള്ളിയിൽ പ്രസംഗിച്ചില്ലെങ്കിലും ഇക്കാര്യങ്ങൾ പൊതുവിൽ പ്രതിപക്ഷം പറയണം. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ സംസാരിച്ചില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെറുതെ വിടില്ലെന്നാണ് മന്ത്രിയുടെ പുതിയ അടവ്. സിവിൽ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മിൽ തർക്കം ആണെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഇത് ഇല്ലാക്കഥയാണെന്നും ബാലഗോപാൽ പറയുന്നു.
Comments