മുംബൈ: ‘ദി കശ്മീർ ഫയൽ’ നുശേഷം തനിക്കും വിവേക് അഗ്‌നിഹോത്രിക്കും ഭീഷണിയുണ്ടെന്ന് ഭാര്യയും നടിയുമായ പല്ലവി ജോഷി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മതമൗലികവാദികളിൽ നിന്നും തങ്ങൾക്കുണ്ടായ വധഭീഷണി പല്ലവി വെളിപ്പെടുത്തിയത്. 2022ലാണ് കശ്മീർ ഫയൽസ് റിലീസ് ചെയ്തത്. സിനിമ ഇറക്കുന്നതിന് മുൻപ് തന്നെ നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നു. സിനിമ പ്രദർശത്തിന് ശേഷം അത് ഭീഷണിയിലേക്ക് വഴിമാറി. കഴിഞ്ഞ കുറെ മാസങ്ങളായി ഈ അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നു പോകുന്നത് പല്ലവി പറഞ്ഞു.
കശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളുടെ വംശഹത്യ അടിസ്ഥാനമാക്കിയ കശ്മീർ ഫയൽസ് 350 കോടിയാണ് കളക്റ്റ് ചെയ്തത്. കശ്മീർ ഫയൽസിനു ശേഷം വിവേക് അഗ്നിഹോത്രി ഒരുക്കുന്ന ചിത്രമാണ് ‘കശ്മീർ ഫയൽസ് അൺറിപോർട്ട്ഡ്’. വെബ് സീരിസായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 11 ന് സീ-5 ഒടിടി വഴിയാണ് റിലീസ് ചെയ്യുന്നത്.
ഇരകളുടെ പുറത്ത് വരാത്ത ജീവിതം നേരിട്ട് പകർത്തുകയാണ് പുതിയ ചിത്രത്തിലെന്ന് പല്ലവി വ്യക്തമാക്കി. കാശ്മീരി ഫയൽസ് അൺ റിപ്പോർട്ടഡ് സത്യത്തെ വളച്ചൊടിക്കുകയാണെന്ന് പറയുന്നവരോട് പല്ലവിക്ക് പറയാനുള്ളത് ഇതാണ്. കാശ്മീരിൽ പോയി 700 പേരെ നുണ പറയിപ്പിക്കാൻ ഒരാൾക്ക് സാധിക്കുമോ എന്ന് മാത്രം ചിന്തിക്കുക എന്നിട്ട് തീരുമാനിക്കുക എന്നതാണ്.
ജമ്മുവിലെ ക്യാമ്പുകളിൽ ഇപ്പോഴും കശ്മീരി പണ്ഡിറ്റുകൾ താമസിക്കുന്നുണ്ട്. അവിടെ നിന്നും പാലായനം ചെയ്തവർ ലോകമെമ്പാടും അഭയം തേടിയിരിക്കുയാണ്. കഴിഞ്ഞ 33 വർഷമായി സ്വന്തം ദേശത്ത് നിന്നും പുറത്താണ് ഇവർ. ഒരു കാലത്ത് എല്ലാം സൗകര്യങ്ങളൊടേയും കഴിഞ്ഞവരാണ് ചെറിയ അപ്പാർട്ട്‌മെന്റിൽ മുറിവേറ്റ മനസും ശരീരവുമായി താമസിക്കുന്നത്. അതും അടുത്തകാലത്താണ് കോൺക്രീറ്റ് അപ്പാർട്ട്‌മെന്റ് അവർക്ക് ലഭിച്ചത്. അതുവരെ ശരിക്കും നരകജീവിതാണ് അവർ നയിച്ചത്. ഇപ്പോൾ അവിടെ താമസിക്കുന്ന ഹിന്ദു പണ്ഡിറ്റുകൾ മിക്കവരും അടുത്ത ബന്ധുക്കളുടെ കൊലപാതകം നേരിൽ കണ്ടവരാണെന്നും പല്ലവി ജോഷി കൂട്ടിച്ചേർത്തു.
Comments