അഹമ്മദാബാദ് : ദേശീയ ഗാനത്തിനും , ദേശീയ പതാകയ്‌ക്കുമെതിരെ ഫത്വ പുറപ്പെടുവിച്ച് മൗലാന ഹാഫിസ് വാസിഫ് . ഇതിനെ എതിർത്ത യുവാക്കൾ പീഡനം സഹിക്കാനാകാതെ കീടനാശിനി കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു .ഷകാലി ഖാദ്രി, സൊഹൈൽ ഇബ്രാഹിം, ഇംതിയാസ് ഹാറൂൺ എന്നിവരാണ് ജീവനൊടുക്കാൻ ശ്രമിച്ചത് .
ഗുജറാത്തിലെ പോർബന്തറിലാണ് സംഭവം . മുസ്ലീങ്ങൾ ദേശീയ പതാക ഉയർത്തണമെന്നും എന്നാൽ അതിനെ അഭിവാദ്യം ചെയ്യരുതെന്നും മൗലാന പറഞ്ഞതിന്റെ വിശദാംശങ്ങൾ ‘ദേശ് ഗുജറാത്ത്’ അടക്കമുള്ള മാദ്ധ്യമങ്ങൾ പുറത്തു വിട്ടിരുന്നു . മാത്രമല്ല ദേശീയ ഗാനം ആലപിക്കരുതെന്നും മൗലാന പറഞ്ഞിരുന്നു . ഈ തീരുമാനത്തെ എതിർക്കാൻ 6 മുസ്ലീം യുവാക്കൾ മാത്രമാണ് മൗലാന ഹാഫിസ് വാസിഫിന്റെ റാസയുടെ അടുത്തേക്ക് പോയത്.
ഫത്വ യുവാക്കൾ തള്ളിക്കളഞ്ഞു. ഓഡിയോ ക്ലിപ്പിനെക്കുറിച്ച് യുവാക്കൾ മൗലാനയോട് ചോദ്യങ്ങളും ചോദിച്ചു. തുടർന്ന് ഈ ശബ്ദം തന്റേതാണെന്ന് മൗലാന അംഗീകരിക്കുകയും ചെയ്തുവെന്നാണ് സൂചന. എന്നാൽ ഇതിന്റെ പേരിൽ തങ്ങളെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് ഈ മൂന്ന് യുവാക്കളുടെ ആരോപണം. ഇതോടൊപ്പം അവരെ സമൂഹത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി ആക്ഷേപമുണ്ട് .
മൗലാനയും ചില മുസ്ലീം നേതാക്കളും തങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷംമാണ് ഷകാലി ഖാദ്രി, സൊഹൈൽ ഇബ്രാഹിം, ഇംതിയാസ് ഹാറൂൺ എന്നിവർ കീടനാശിനി കഴിച്ചത് . പോലീസ് ആശുപത്രിയിലെത്തി മൂന്ന് യുവാക്കളുടെയും മൊഴി രേഖപ്പെടുത്തി.
Comments