ന്യൂഡൽഹി: നൂറ്റാണ്ടുകൾ നീണ്ട വിദേശ ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യദിനം കൂടി എത്തിയിരിക്കുകയാണ്. രാജ്യമെമ്പാടും വലിയ ആഘോഷങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.
77-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി രാവിലെ 7.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർച്ചയായ പത്താം തവണയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് 1800 ഓളം പേരെയാണ് വിശിഷ്ട അതിഥികളായി കേന്ദ്രം ക്ഷണിച്ചിരിക്കുന്നത്. 660 ഗ്രാമങ്ങളിലെ 400-ലധികം സർപഞ്ചുമാർ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പദ്ധതിയിൽ നിന്ന് 250 പേർ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലും പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിലും 50 പേർ വീതം, കേന്ദ്ര വിസ്ത പദ്ധതിയുടെ 50 ശ്രം യോഗികൾ . 50 വീതം പ്രൈമറി സ്‌കൂൾ അധ്യാപകർ, നഴ്‌സുമാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി നിരവധി പേരാണ് ചെങ്കോട്ടയിലെ ആഘോഷത്തിൽ പങ്കുച്ചേരുക.
രാജ്യം സ്വാതന്ത്ര്യം ആഘോഷമാക്കുന്ന വേളയിൽ സ്വതന്ത്രയായതിന്റെ ഓർമ്മപ്പെടുത്തലിലാണ് ഗൂഗിളും. വിവിധ സംസ്ഥാനങ്ങളിലെ സമ്പന്നമായ പാരാമ്പര്യ വസ്ത്രാലങ്കരങ്ങൾ പ്രദർശിപ്പിച്ചാണ് ഗൂഗിളും ആഘോഷങ്ങളുടെ ഭാഗമാകുന്നത്.
ഡൽഹി സ്വദേശിയായ നമ്രത കുമാറാണ് ഗൂഗിൾ ഡൂളിന് പിന്നിൽ.രാജ്യത്തിന്റെ മുഖച്ഛായയാണ് ഇന്ത്യയുടെ തുണിത്തരങ്ങൾ. ആഗോളതലത്തിൽ പോലും ഇന്ത്യ അറിയപ്പെടുന്നത് ഇവിടുത്തെ വ്യത്യസ്തയാർന്ന തുണിത്തരങ്ങളുടെ പേരിലാണ്. ഇതിന്റെ സ്മരണയ്‌ക്കാണ് അഭിമാനകരമായ തുണിത്തരങ്ങളെ ഡൂഡിളിൽ അവതരിപ്പിച്ചതെന്ന് നമത്ര പറഞ്ഞു.
Comments