നാഷ്‌വില്ലെ: അർജെന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ ഇന്റർ മിയാമിയ്‌ക്ക് ലീഗ്‌സ് കപ്പിൽ എതിരാളി നാഷ്‌വില്ലെ. ആദ്യമത്സരത്തിലെ തോൽവിയ്‌ക്ക് ശേഷമാണ് നാഷ്‌വില്ലെ ഫൈനലിലേക്ക് കുതിച്ചതെങ്കിൽ ഒരുമത്സരത്തിലും തോൽക്കാതെയാണ് മിയാമി ഫൈനലിൽ പ്രവേശിച്ചത്. ലീഗ്‌സ് കപ്പ് ഫൈനലിലും ഇത് ആദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 6.30 നാണ് മത്സരം. എതിരില്ലാത്ത രണ്ട് ഗോളിന് മോൺടെറി ഫുട്‌ബോൾ ക്ലബിനെ പരാജയപ്പെടുത്തിയാണ് നാഷ്‌വില്ലെ ഫൈനലിന് യോഗ്യത നേടിയത്.
ഇത് വരെ എട്ട് മത്സരങ്ങളിലാണ് ഇന്റർമിയാമിയും നാഷ്വില്ലെയും നേർക്കുനേർ വന്നത്. ഇതിൽ നാല് മത്സരങ്ങലിൽ വിജയിച്ച് നാഷ്‌വില്ലെയ്‌ക്കാണ് ഫൈനലിൽ വിജയസാദ്ധ്യത കൂടുതൽ. മയാമി രണ്ട് മത്സരങ്ങൾ ജയിച്ചപ്പോൾ മറ്റ് രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ലീഗ്‌സ് കപ്പ് ഫൈനലിൽ ആദ്യമായെത്തിയ ഇരുടീമുകളുടെയും ആരാധകർ ഉറ്റുനോക്കുന്നത് മെസി മാജിക്കിൽ മിയാമി കപ്പുയർത്തുമോ എന്നതാണ്.
മേജർ ലീഗ് സോക്കറിൽ നാലാം സ്ഥാനത്തുള്ള നാഷ്‌വില്ലെ. 24 മത്സരങ്ങളിൽ നിന്ന് 11 ജയവും എട്ട് തോൽവിയും അഞ്ച് സമനിലയുമുണ്ട്. എന്നാൽ അഞ്ച് ജയവും മൂന്ന് സമനിലയും 14 തോൽവിയുമായി 15-ാം സ്ഥാനത്താണ് മിയാമി. കളിക്കലത്തിൽ മെസി അവതരിച്ചതോടെയാണ് 12 മത്സരങ്ങളിലെ തോൽവിക്ക് ശേഷം ഇന്റർ മയാമി വിജയവഴിയിൽ തിരിച്ചെത്തിയത്.
Comments