സൗണ്ട് ഡിസൈനിങ്ങിൽ നിന്നും സംവിധായകന്റെ വേഷം അണിഞ്ഞിരിക്കുകയാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി. ഒറ്റ എന്ന ചിത്രത്തിലൂടെയാണ് റസൂൽ പൂക്കുട്ടി സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്. ഇപ്പോഴിതാ, ഓസ്കാർ ലഭിച്ച ശേഷം താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്ന് പറയുകയാണ് റസൂൽ പൂക്കുട്ടി. ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയുള്ള ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ഓസ്കർ ലഭിച്ചതിന് ശേഷം ജീവിതത്തിൽ താൻ വളരെയധികം പ്രതിസന്ധികൾ നേരിട്ടതായി റസൂൽ പറയുന്നു. ഓസ്‌കാര്‍ കിട്ടിയ ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷം തനിക്ക് ഒരു വര്‍ക്കും കിട്ടിയിരുന്നില്ല. തനിക്ക് സിനിമകൾ ലഭിച്ചത് സൗത്ത് ഇന്ത്യയിൽ നിന്നാണ്. തന്നെ ജീവിതത്തിൽ പിടിച്ച് നിർത്താൻ സഹായിച്ചത് സൗത്ത് ഇന്ത്യൻ സിനിമയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
‘ഓസ്‌കാര്‍ കിട്ടിയ ആദ്യത്തെ രണ്ട് വര്‍ഷം പണിയേയുണ്ടായിരുന്നില്ല. സൗത്ത് ഇന്ത്യന്‍ സിനിമയുണ്ടായില്ലെങ്കില്‍ ഞാന്‍ പാപ്പരായേനെ. ഓസ്‌കാര്‍ കിട്ടിയതിന് ശേഷമാണ് പഴശ്ശിരാജ ചെയ്തത്. അതിന് ശേഷമാണ് ഇന്ദ്രന്‍ ചെയതത്. സൗത്ത് ഇന്ത്യന്‍ സിനിമയാണ് എന്നെ പിടിച്ച് നിര്‍ത്തിയത്. താങ്ക്‌സ് ടു ദെം.
ഓസ്‌കാര്‍ അക്കാദമി മീറ്റിങ്ങില്‍ വര്‍ക്കൊക്കെയുണ്ടോയെന്ന് അവര്‍ ചോദിച്ചിരുന്നു. അന്ന് അവര്‍ എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു.’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.
Comments