ലക്നൗ : യുപിയിലെ ബറേലിയിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസ തകർത്തതിനു പിന്നാലെ, പ്രകോപന പരാമർശവുമായി മൗലാന തൗക്കീർ അലി . കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇസ്ലാമിസ്റ്റുകൾ യുദ്ധം ആരംഭിക്കുമെന്നാണ് തൗക്കീർ അലിയുടെ പ്രസ്താവന . സംഭവത്തിൽ 12 മതമൗലികവാദികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .
ബറേലി ഗ്രാമത്തിലെ സർക്കാർ സ്‌കൂൾ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസയാണ് ഭരണകൂടം പൊളിച്ചുനീക്കിയത് . മൗലാന തൗക്കീർ അലി അനധികൃത മദ്രസ നടത്തിയിരുന്നതായി ഗ്രാമത്തലവൻ നാസിം അലിയാണ് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത് .
ഇതിൽ പ്രകോപിതനായ മൗലാന നരേന്ദ്രമോദിയ്‌ക്കും , യോഗി ആദിത്യനാഥിനുമെതിരെ അസഭ്യം പറയുകയും പാകിസ്താന്റെയും തീവ്രവാദികളുടെയും സഹായത്തോടെ ഇന്ത്യയുടെ അധികാരം ഇസ്ലാമിസ്റ്റുകൾ പിടിച്ചെടുക്കുമെന്നും പറഞ്ഞു. . കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാരം കവർന്നെടുക്കുമെന്ന് ഇസ്‌ലാമിൽ വിശ്വസിക്കുന്നവർ പ്രതിജ്ഞയെടുക്കണമെന്നും മൗലാന തൗക്കീർ അലി പറഞ്ഞു. പിന്നാലെ മൗലാനയുടെ കൂട്ടാളി നൗഷാദ് അലി ഗ്രാമത്തലവനെതിരെ കൊലവിളി മുഴക്കുകയും ,ശിരച്ഛേദം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.ഗ്രാമം കത്തിക്കുമെന്ന് ഇവർ ഭീഷണി മുഴക്കിയിരുന്നു .
Comments