തിരുവനന്തപുരം: ഇടതു പക്ഷത്തിനെതിരായ പരാമർശം വിവാദമായതൊടെ ഉരുണ്ടു കളിച്ച് കവി കെ. സച്ചിദാനന്ദൻ. മൂന്നാം തവണ അധികാരത്തിലെത്തിയാൽ ഇടതു പക്ഷം കേരളത്തിൽ നശിക്കുമെന്ന് സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനും ഇടതു സഹയാത്രികനായ സച്ചിദാനന്ദന്റെ പരാമർശത്തിനെതിരെ സിപിഎം നേതാക്കളും സൈബർ സഖാക്കളും രംഗത്തെത്തിയതൊടെയാണ് കവിയുടെ പുതിയ വ്യാഖ്യാനം തന്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ഇടത് കവിയുടെ മലക്കം മറിച്ചൽ.
രണ്ടു മണിക്കൂർ നീണ്ട അഭിമുഖത്തിൽ ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂബിലും വന്നത്. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടുവെന്നാണ് സച്ചിദാനന്ദൻ പറയുന്നത്.രാഷ്‌ട്രീയം അഭിമുഖങ്ങൾ ഇനി ഇല്ലെന്നും തനിക്ക് വണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാമെന്നും സച്ചിദാനന്ദൻ കുറിച്ചു.
കേരളത്തിൽ അസഹിഷ്ണുത വളരുന്നുവെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയാൽ കേരളത്തിൽ ഇടതുപക്ഷം തകരുമെന്നുമാണ് സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇടതുപക്ഷ സർക്കാരിന് ബംഗാളിൽ ഉണ്ടായ അനുഭവം കേരളത്തിലും ഉണ്ടാകാതിരിക്കണമെങ്കിൽ അടുത്ത തവണ ഇടതുപക്ഷം അധികാരത്തിലെത്താതിരിക്കാനാണ് പ്രാർത്ഥിക്കേണ്ടത്. മൂന്ന് തവണ ഒരു പാർട്ടി അധികാരത്തിലെത്തിയാൽ സ്വാഭവികമായും പാർട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരുമെന്നും’ സച്ചിദാനന്ദൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
വ്യക്തി ആരാധന സ്റ്റാലിന്റെ കാലത്ത് നമ്മൾ കണ്ടതാണ്. മാർക്സിസ്റ്റ് പാർട്ടി സ്റ്റാലിനേയും സ്റ്റാലിനിസത്തേയും വിമർശിക്കുന്നില്ലെങ്കിൽ, വ്യക്തി ആരാധന പല രൂപങ്ങളിൽ ഉയർന്നുവരുമെന്ന അപകടമുണ്ടെന്നും സച്ചിദാനന്ദൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു വിപ്ലവ പാർട്ടിക്ക് ഇന്ത്യൻ രാഷ്‌ട്രീയ സാഹചര്യത്തിൽ ഉയർന്ന് വരാൻ സാധിക്കില്ലെന്നും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണ് ഇവിടെ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Comments