ചന്ദ്രയാൻ-3 ന്റെ ചരിത്ര വിജയത്തിന് രാജ്യത്തിലെ ജനങ്ങൾ ഒന്നടങ്കം നന്ദി പറുന്നത് ഇസ്രോയിലെ ശാസ്ത്രജ്ഞരോടാണ്. ഒരു രാജ്യത്തിന്റെ അഭിമാനം ഉയർത്തി പിടിക്കാൻ ഇവർ നടത്തിയ കഠിനാധ്വാനത്തോടാണ്. നൂറുകണക്കിന് ശാസ്ത്രജ്ഞൻമാരാണ് കൃത്യമായ ലാൻഡിംഗ് സാധ്യമാക്കുന്നതിനും ദക്ഷിണധ്രുവത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനും പിന്നിൽ പ്രവർത്തിച്ചത്.
ഐഎസ്ആർഒയുടെ ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തിന് മുഖ്യ പങ്കുവഹിച്ചയാളാണ് പ്രോജക്ട് ഡയറക്ടറായ പി വീരമുത്തുവേൽ. പ്രൊജക്റ്റിന്റെ മുഴുവൻ നിയന്ത്രണവും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. 1976 ഒക്ടോബർ 22 ന് ജനിച്ച അദ്ദേഹം മുൻ റെയിൽവേ ജീവനക്കാരനായ പി വീരമുത്തുവേലിന്റെ മകനാണ്. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ വീരമുത്തുവേൽ 2014-ലാണ് ഇസ്രോയിൽ ചേർന്നത് .
ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനാകണമെന്ന് വീരമുത്തുവേൽ കുട്ടിക്കാലം മുതൽ ആഗ്രഹിച്ചതായി അദ്ദേഹത്തിന്റെ പിതാവ് പി പളനിവേൽ പറഞ്ഞിരുന്നു.”കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിന്ന് മറ്റ് നിരവധി അവസരങ്ങളും ജോലി വാഗ്ദാനങ്ങളും ലഭിച്ചിട്ടും വീരമുത്തുവേൽ അവയെല്ലാം നിരസിച്ചു. ഒടുവിലാണ്് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ചേർന്നത്.
വില്ലുപുരത്തെ റെയിൽവേ സ്‌കൂളിൽ പഠിച്ച വീരമുത്തുവേൽ ഒരു സ്വകാര്യ പോളിടെക്നിക് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. മദ്രാസിലെ ഐഐടിയിൽ നിന്ന് ഡോക്ടറൽ ബിരുദം നേടിയ ശേഷമാണ് ഐഎസ്ആർഒയിൽ എത്തിയത്. പ്രോജക്ട് ഡയറക്ടറാകുന്നതിന് മുമ്പ്, ഇസ്രോയുടെ സ്‌പേസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്..
ഒന്നിലധികം ഐഎസ്ആർഒ കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് ചന്ദ്രയാൻ -3 യുടെ മൊത്തത്തിലുള്ള ദൗത്യത്തിന്റെ ചുമതല വഹിച്ചത് വീരമുത്തുവേലും സംഘവുമായിരുന്നു . ജൂലൈ 14 ന് എൽവിഎം 3 റോക്കറ്റിൽ ചന്ദ്രയാൻ -3 വിക്ഷേപിച്ചതു മുതൽ സംഘം ഐഎസ്ആർഒ ടെലിമെട്രി , ട്രാക്കിംഗ്, കമാൻഡ് നെറ്റ്വർക്ക് സെന്ററിലെ (ISTRAC) മിഷൻ കൺട്രോൾ റൂമിൽ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുകയായിരുന്നു. ചന്ദ്രനിലേക്കുള്ള 3,84,000 ആണ് ചന്ദ്രയാൻ യാത്ര ചെയ്തത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചതിന്റെ ഒന്നിലധികം ഭ്രമണപഥം ഉയർത്തുന്നതിനും താഴ്‌ത്തുന്നതിനും വീരമുത്തുവേലും സംഘവും മേൽനോട്ടം വഹിച്ചു .















