ചെന്നൈ: ഇന്ത്യയുടെ പ്രഗ്നാനന്ദ വിജയ കിരിടങ്ങൾ ചൂടുമ്പോൾ കൊച്ചുമിടുക്കനൊപ്പം കൈയടി നേടുകയാണ് അമ്മയായ നാഗലക്ഷ്മിയും. ചെസിൽ നേട്ടം കൊയ്ത് തലയുയർത്തി നിൽക്കുന്ന മകനെ നോക്കുന്ന അമ്മയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
പ്രഗ്ഗയുടെ നേട്ടങ്ങൾക്കെല്ലാം ആദ്യം നന്ദി പറയേണ്ടത് അവന്റെ അമ്മയോടാണെന്ന് പ്രഗ്‌നാനന്ദയുടെ അച്ഛൻ രമേഷ് ബാബു പറയുന്നു. നിഴൽപോലെ കൂടെ നിന്ന് മകന് വേണ്ട എല്ലാ പിന്തുണയും നൽകുന്നത് നാഗലക്ഷമിയാണ്. അവളാണ് വിദേശപര്യടനങ്ങളിൽ പ്രഗ്നയുടെ കൂടെ പോകാറുള്ളത്, ജന്മനാ പോളിയോ ബാധിതനായ രമേഷ് ബാബു പറയുന്നു.
അധികസമയം ടിവിക്കു കാണുന്നത് പഠനത്തെ ബാധിക്കുമെന്ന് താന്നിയപ്പോഴാണ് രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും മക്കളെ ചെസ് പഠിക്കാൻ അയച്ചത്. ആദ്യം മൂത്ത മകൾ വൈശാലിയാണ് ചെസ് ക്ലാസിന് പോയത്. മകളോടോപ്പം കളിച്ചാണ് പ്രഗ്നാനന്ദ ആദ്യം ചെസ് കളി തുടങ്ങുന്നത്. ആദ്യം നേരം പോക്കായാണ് ഇരുവരും കളിച്ചത് അച്ഛൻ ഓർക്കുന്നു. പിന്നീട് അവർ അതിൽ പൂർണ്ണമായും ഇത് ഇഷ്ടപ്പെട്ടു. നന്നായി കളിക്കാൻ തുടങ്ങിയപ്പോഴാണ്
ടൂർണമെന്റുകളിൽ മത്സരിക്കാൻ തുടങ്ങിയത്.
തനിക്ക് ചെസിനെ കുറിച്ച് വല്യ പിടിയില്ലെന്ന് ബാങ്ക് ജീവനക്കാരനായ രമേഷ് ബാബു പറയുന്നു. മക്കൾ കളിക്കുമ്പോൾ ചെസ് കാണാറുണ്ട്. അവന്റെ നേട്ടങ്ങളുടെ വലുപ്പം മനസ്സിലായത് മറ്റു പലരും പറഞ്ഞറിഞ്ഞാണ്. മത്സരത്തലേന്ന് ഇരുവരെയും ഫോണിൽ വിളിച്ച് ‘ഓൾ ദ് ബെസ്റ്റ്’ പറയുന്ന പതിവുണ്ട് രമേഷ് ബാബുവിന്.
പ്രഗ്നാനന്ദയുടെ അമ്മയെ പ്രശംസിച്ച് മുൻ ലോകചാംപ്യൻ റഷ്യയുടെ ഗാരി കാസ്‌പോവ് രംഗത്ത് വന്നു. പ്രഗ്നാനന്ദയുടെ പ്രകടനത്തിൽ വലിയ ആഹ്‌ളാദമുണ്ട്. ആ അമ്മ നൽകുന്ന ‘സ്‌പെഷൽ സപ്പോർട്ടാണ്’ ഈ നേട്ടങ്ങൾക്ക് പ്രഗ്ഗയെ സഹായിക്കുന്നത്. പ്രഗ്നാനന്ദയെ പോലെ അവന്റെ അമ്മയും കയ്യടി അർഹിക്കുന്നു. അമ്മ ഒപ്പമുണ്ടെങ്കിൽ ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ സ്‌പെഷൽ സപ്പോർട്ട് എന്നും തുടരട്ടെയെന്നും കാസ്പറോവ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
Comments