പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. ഷോളയൂർ പഞ്ചായത്തിലെ കള്ളക്കര ഊരിലെ മീന -വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പരിശോധനയ്‌ക്കായെത്തിയപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം ദമ്പതികളറിയുന്നത്. കുട്ടിയ്‌ക്ക് അനക്കമില്ലെന്ന് തോന്നിയതിനാലാണ് ദമ്പതികൾ പരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിയത്. കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ജൂണിലും അട്ടപ്പാടിയിൽ ഗർഭസ്ഥ ശിശുമരണം സംഭവിച്ചിരുന്നു. പുതൂർ പഞ്ചായത്തിലെ കോണംകുത്തി ഊരിലെ സെൽവിയുടെയും മണികണ്ഠന്റെയും കുഞ്ഞാണ് മരിച്ചത്. 7 മാസം ഗർഭിണിയായിരുന്ന സെൽവി പതിവ് പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയത്. സെൽവിയ്‌ക്ക് രക്തകുറവുണ്ടായിരുന്നതായാണ്് ഡോക്ടർമാർ അന്ന് പറഞ്ഞത്.
Comments