ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായുളള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. 634 അംഗ ടീമിനെയാണ് ഹാങ്ചൗവിലേയ്‌ക്ക് അയക്കുകയെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. ഇത് ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിലേയ്‌ക്ക് ഇത്രയും വലിയ സംഘത്തെ അയക്കുന്നത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 572 പേരാണ് പങ്കെടുത്തത്. ഒളിമ്പിക്‌സ് അസോസിയേഷൻ നൽകിയ 850 അത്‌ലറ്റുകളുടെ പട്ടികയിൽ മാറ്റം വരുത്തിയാണ് കേന്ദ്ര സർക്കാർ ഏഷ്യൻ ഗെയിംസിനുളള സംഘത്തെ പ്രഖ്യാപിച്ചത്.
ടീമിൽ 320 പുരുഷൻമാരും 314 വനിതകളുമുണ്ട്. കേരളത്തിൽ നിന്നുളള 38 താരങ്ങൾക്കാണ് ഏഷ്യൻ ഗെയിംസിന് അനുമതി ലഭിച്ചത്. ഗെയിംസിന് 27 ദിവസം ബാക്കി നിൽക്കേയാണ് ടീമിനെ പ്രഖ്യാപിച്ചത്. താരങ്ങളെ ഉത്തേജക പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും ഇതിന് ശേഷമേ പട്ടികയ്‌ക്ക് അന്തിമ തീരുമാനം നൽകുകയുളളൂ എന്നും കേന്ദ്ര കായിക മന്ത്രാലയം ഒളിമ്പിക്‌സ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.
ടീമിലെ മലയാളികൾ
അത്‌ലറ്റിക്‌സ്: എം ശ്രീശങ്കർ, അബ്ദുളള അബൂബക്കർ, ഏൽദോസ് പോൾ, അമോദ് ജേക്കബ്ബ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, മുഹമ്മദ് അനീസ്, മുഹമ്മദ് അഫ്‌സൽ, ജിൻസൺ ജോൺസൺ, ആൻസി ഷോജൻ, എൻ വി ഷീന, ജിസ്‌ന മാത്യൂ
വോളിബോൾ: സൂര്യ, മിനി മോൾ അബ്രഹാം, ജിൻസി ജോൺസൺ, അനുശ്രീ കെ പി, അശ്വനി, ജിനി, ശരണ്യ ശിൽപ, അശ്വതി, സുജി വിജയൻ, ഷമീമുദ്ദീൻ, എറിൻ വർഗീസ്
ബാഡ്മിന്റൺ: എച്ച് എസ് പ്രണോയ്, ട്രീസ ജോളി, എം ആർ അർജുൻ
ഫുട്‌ബോൾ: കെ പി രാഹുൽ
ക്രിക്കറ്റ്: മിന്നു മണി
ഹോക്കി: പി ആർ ശ്രീജേഷ്, ജു- ജിസ്റ്റു, അങ്കിത ഷൈജു
റോവിംഗ്: അശ്വതി പി ബി, വർഷ കെ ബി, റോസ് മെസ്റ്റിക്ക മെറിൽ
ആർച്ചറി: അജി
സ്‌ക്വാഷ്: ദീപിക പളളിക്കൽ
നീന്തൽ: സാജൻ പ്രകാശ്
Comments