ചന്ദ്രനിൽ ഇന്ത്യയുടെ സാന്നിധ്യമറിയിച്ച ഇടങ്ങൾക്ക് പേര് നിർദ്ദേശിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രയാൻ-3 ഇറങ്ങിയ ഇടത്തെ ശിവശക്തിയെന്നും ചന്ദ്രയാൻ-2 വിജയം കാണാത പോയ ഇടത്തെ തിരംഗ എന്നും പേര് നിർദ്ദേശിച്ചിരുന്നു.
തങ്ങളെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കാനെത്തിയ പ്രധാനമന്ത്രിയെത്തിയതിൽ അതീവ സന്തോഷം തോന്നുതായും ഇസ്രോ മേധാവി പറഞ്ഞു. ചരിത്ര നിമിഷത്തെ കുറിച്ചോർത്ത് സംസാരിക്കുമ്പോൾ തന്നെ അദ്ദേഹം വികാരാതീനനാകുകയാണ്. അഭിനന്ദനത്തിനും അചഞ്ചലമായ പിന്തുണയ്‌ക്കും പ്രോത്സാഹനത്തിനും ഐഎസ്ആർഒയും ഇന്ത്യൻ ശാസ്ത്ര സമൂഹവും നന്ദി അറിയിക്കുന്നതായി എസ്. സോമനാഥ് പറഞ്ഞു. ഇന്നത്തെ പ്രസംഗം ശാസ്ത്രജ്ഞർക്ക് ഊർജ്ജവും നിശ്ചയദാർഢ്യവും പകരുന്നതായിരുന്നു. രാജ്യത്തിനും മാനവികതയ്‌ക്കും വേണ്ടിയുള്ള മഹത്തായ നേട്ടങ്ങൾക്ക് ഇത് ഉപയോഗപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം ഇന്നുവരെ എത്തിയിട്ടില്ലാത്ത ഉയരത്തിലാണ് ഇന്ന് രാജ്യമെന്നും അതിന്റെ കാരണക്കാരാണ് ഓരോ ശാസ്ത്രജ്ഞരെന്നും പ്രധാനമന്ത്രി ഇസ്‌ട്രോകിലെ പ്രസംഗത്തിൽ പറഞ്ഞു. ഇരുണ്ട കോണിൽ പോലുമെത്തി വെളിച്ചം വീശാൻ ഇന്ത്യയ്‌ക്കായി. രാജ്യം അനുദിനം വളരുകയാണ്, പുതിയ ഇന്ത്യ കൊട്ടിപ്പടുത്തുന്നതിൽ ഇസ്രോയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഫ്റ്റ് ലാൻഡിംഗ് എന്ന നേട്ടം യാഥാർത്ഥ്യമാക്കിയത് ശാസ്ത്രജ്ഞരാണ്. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ കാൽപ്പാടുകൾ പതിച്ചുകഴിഞ്ഞു. ലോകം മുഴുവൻ ഭാരതത്തിന്റെ ഈ ബൃഹത്തായ നേട്ടത്തെ അംഗീകരിച്ച് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കണ്ണുനിറഞ്ഞ്, ശബ്ദമിടറിയാണ് സമ്മേളനത്തെ നരേന്ദ്രമോദി അഭിസംബോധന ചെയ്തത്. ചാന്ദ്രയാൻ- 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ഓരോ നിമിഷവും ഓർമയിലുണ്ട്. ആ നിമിഷത്തിൽ താൻ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങൾക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments