ന്യൂഡൽഹി: മുൻ സർക്കാരുകൾക്ക് ഇസ്രോയിൽ വിശ്വാസമില്ലായിരുന്നുവെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. കോൺഗ്രസ് സർക്കാർ ഇന്ത്യൻ ബഹിരാകാശ ഏജൻസിയ്‌ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശം.
‘ഇസ്രോയുടെ വിശ്വാസ്യത സ്ഥാപിച്ചതിന് ശേഷം മാത്രമാണ് കോൺഗ്രസ് സർക്കാർ ബഹിരാകാശ ഏജൻസിയ്‌ക്ക് ഫണ്ട് നൽകിയത്. ഞങ്ങൾക്ക് വാഹനസൗകര്യങ്ങൾ ഇല്ലായിരുന്നു. ഞങ്ങൾക്ക് ഒന്നുമില്ലായിരുന്നു. ബജറ്റിൽ ഇസ്രോയ്‌ക്ക് വേണ്ടി കാര്യമായ നീക്കിയിരിപ്പ് ഉണ്ടായിരുന്നില്ല. നമ്പി നാരായണൻ പറഞ്ഞു.
ചാന്ദ്രയാത്രയുടെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കുള്ളതാണ്. ചന്ദ്രയാൻ-3 പോലുള്ള ദേശീയ പദ്ധതിയ്‌ക്ക് പ്രധാനമന്ത്രിയ്‌ക്ക് അല്ലാതെ മറ്റാർക്കാണ് അംഗീകാരം നൽകേണ്ടത്. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്കായി അദ്ദേഹം വൻതുക അനുവദിച്ചു. അന്ന് മുതൽ ഇന്ന് വരെ പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്കൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു.
Comments