പനാജി: ബനസ്തരിം വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് ആംആദ്മി ഗോവ അദ്ധ്യക്ഷൻ അമിത് പലേക്കർ അറസ്റ്റിൽ. മൂന്ന് പേരുടെ ജീവനെടുത്ത കേസിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ്. കേസിൽ തെളിവുകൾ നശിപ്പിക്കാനും പ്രതിയെ രക്ഷിക്കാനും ശ്രമിച്ചതിനുമാണ് അമിത് പലേക്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിന് ഇടയാക്കിയ ഡ്രൈവറെ സംരക്ഷിക്കാനായി ഡമ്മി ഡ്രൈവറെ അമിത് പലേക്കർ ഹാജരാക്കുകയായിരുന്നു. ഇത് വഴി അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ പലേക്കർ ശ്രമിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്.
വ്യവസായി ശ്രീപദ് സവർദേക്കറിനെ നരഹത്യാ വകുപ്പ് ചുമത്തി കേസിൽ അറസ്റ്റ് ചെയ്തിരുന്നു.പനാജിക്ക് സമീപം സവർദേക്കർ മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച കാർ നാല് വാഹനങ്ങളിൽ ഇടിച്ച് മൂന്ന് പേർ മരിച്ചതായാണ് കേസ്. ശ്രിപദും അദ്ദേഹത്തിന്റെ പങ്കാളി മേഘനയും ആഘോഷ പരിപാടിയിൽ പങ്കെടുത്ത് തിരികെ വരവേ ഇവരെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ആംആദ്മി പാർട്ടി അദ്ധ്യക്ഷൻ പലേക്കറും അപകടസമയത്ത് ഉണ്ടായിരുന്നു.
അതിവേഗത്തിൽ വന്ന മെഴ്സിഡസ് അപ്രോച്ച് റോധിൽ നിന്നും ഹൈവേയിലേക്ക് പ്രവേശിക്കവെയാണ് അപകടം. മൂന്ന് കാറുകളിലും രണ്ട് ഇരുചക്രവാഹനത്തിലും വാഹനം ഇടിക്കുകയായിരുന്നു. ഗോവ ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വാഹന ഉടമ മേഘന ഇരകൾക്ക് നഷ്ടപരിഹാരമായി 2 കോടി രൂപ നൽകിയിരുന്നു.
Comments