ബേൺ: സ്വിറ്റ്‌സർലാൻഡിൽ നടന്ന ഡയമണ്ട് ലീഗ് പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ നീരജ് ചോപ്ര രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്ന് പുലർച്ചെ സൂറിച്ചിൽ നടന്ന മത്സരത്തിൽ 85.71 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടിയത്.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയ ചോപ്രയ്‌ക്ക് ഡയമണ്ട് ലീഗ് കിരീടം സ്വന്തമാക്കാൻ സാധിച്ചില്ല. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെച്ച് 85.86 മീറ്റർ ദൂരത്തേക്ക് ജാവലിൻ ത്രോ എറിഞ്ഞ് ഒന്നാം സ്ഥാനം നേടി. 85.04 മീറ്റർ എറിഞ്ഞ് ജർമ്മനിയുടെ ജൂലിയൻ വെബർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. മൂന്ന് മീറ്റുകളിലായി 23 പോയിന്റകളാണ് നീരജ് ചോപ്ര നേടിയത്.
ആദ്യ റൗണ്ടിൽ നീരജ് 80.79 മീറ്റർ എറിഞ്ഞപ്പോൾ ലിത്വാനിയയുടെ എഡിസ് മാറ്റുസെവിസിയസ് 81.62 മീറ്റർ എറിഞ്ഞ് മുന്നിലെത്തി. ലീഡോടെയാണ് ആദ്യ റൗണ്ട് അവസാനിച്ചത്. എന്നാൽ രണ്ടാം റൗണ്ടിൽ നീരജ് ചോപ്രയെയും എഡിസിനെയും പിന്നിലാക്കി ജാക്കൂബ് വാഡ്ലെജ് 83.46 മീറ്റർ എറിഞ്ഞ് മുന്നിലെത്തുകയായിരുന്നു.
സെപ്തംബർ 17-ന് യുഎസിലെ യൂജിനിൽ നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലേക്ക് നീരജ് ചോപ്ര യോഗ്യത നേടിയിരിക്കുകയാണ്. ദോഹയിലും, ലൊസാനെയിലും നടന്ന ഡയമണ്ട് ലീഗ് മത്സരങ്ങളിൽ അദ്ദേഹം വിജയിച്ചിരുന്നു. ഓഗസ്റ്റ് 27-ന് ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 88.17 മീറ്റർ എറിഞ്ഞ് ചരിത്രനേട്ടമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്.
Comments