കൊൽക്കത്ത: 132 മത് ഡ്യൂറൻഡ് കപ്പിലെ കലാശപ്പോരിന് ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയം വേദിയാകും. ബംഗാൾ ഡെർബിയിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറ്റുമുട്ടും. 17 കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളുമിറങ്ങുന്നത്. കലാശപ്പോരിന്റെ ടിക്കറ്റുകളെല്ലാം ടിക്കറ്റുകളെല്ലാം ദിവസങ്ങൾക്ക് മുമ്പേ വിറ്റുതീർന്നിരുന്നു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് മത്സരം.
പുതിയ പരിശീലകൻ കാൾസ് ക്വാഡ്രാറ്റിന് കീഴിലാണ് ഈസ്റ്റ് ബംഗാൾ കളത്തിലിറങ്ങുന്നത്. യുവാൻ ഫെറാൻഡോയാണ് മോഹൻ ബഗാന്റെ തന്ത്രങ്ങൾ മെനയുക. 2000 ത്തിലാണ് ഏറ്റവും ഒടുവിലായി മോഗൻ ബഗാൻ ഡ്യൂറൻഡ് കപ്പിൽ മുത്തമിട്ടത്. ഈസ്റ്റ് ബംഗാൾ 2006 ലും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയെങ്കിലും വിജയം ഈസ്റ്റ് ബംഗാളിനൊപ്പമായിരുന്നു. ഇതിന് പകരം വീട്ടാനായിരിക്കും മോഹൻ ബഗാനിറങ്ങുക.
Comments